ജക്കാര്‍ത്ത: ചാട്ടവാര്‍ കൊണ്ടടിച്ച് പരസ്പരം പൊരുതിയാല്‍ മഴ വരുമെന്ന് ഇന്തോനേഷ്യയിലെ ഒരു വിഭാഗം ജനങ്ങള്‍ പറയുന്നു. ചാട്ടകൊണ്ട് പരസ്പരം അടിച്ചാല്‍ കാലാവസ്ഥയെ സ്വാധീനിക്കാമെന്നും മഴ പെയ്യിക്കാമെന്നുമാണ് വിശ്വാസം. നൂറ്റാണ്ടുകളായി ഇവര്‍ ഈ വിശ്വാസം കാത്തു സൂക്ഷിക്കുന്നു. അടികൊണ്ടാല്‍ വേദനയില്‍ കരയുന്നതിന് ഇവര്‍ കുടുകുടെ ചിരിക്കുകയാണ്.

വരള്ചാകാലത്ത് ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ മത്സരിക്കുന്ന ആട്ടിടയന്മാരുടെ പോരാട്ടത്തില്‍ നിന്നാണ് ഈ ആചാരം കടന്നുവന്നത്. വേദനയാണെങ്കിലും ചിരിച്ച് നൃത്തം ചെയ്യും. കെദിരി നഗരം ഉള്‍പ്പെടെ ഇന്തോനേഷ്യയുടെ പലഭാഗങ്ങളിലും നടപ്പാക്കിവരുന്ന ഈ ചടങ്ങ് പുരാതന കാലംമുതല്‍ക്കേ അനുഷ്ഠിച്ചുവരുന്നതാണ്. തിബാന്‍ എന്നറിയപ്പെടുന്ന അടികള്‍ക്ക് പശ്ചാത്തലമാകാന്‍ സംഗീതവും ചെണ്ടയടിയുമുണ്ടാകും.
Keywords : Indonesia, Rain, Beat, Blood, Dance, Song, Jakarta, Goat, Thiban, Drum, Injury, Drought, World, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.