ദിവ്യ ശ്രീധറിൻ്റെ മോഹിനിയാട്ടം വേഷത്തെക്കുറിച്ചുള്ള വിമർശനങ്ങൾ: 'ദിലീപേട്ടൻ മായാ മോഹിനിയിൽ നൃത്തം ചെയ്തപ്പോൾ അവഹേളനമായി ആർക്കും തോന്നിയില്ലേ' എന്ന് ക്രിസ് വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നവംബർ രണ്ടാം തീയതി ഗുരുവായൂരിൽ കുടുംബത്തിൻ്റെ വകയായി 'കൃഷ്ണാർപ്പണം' എന്ന പരിപാടിയാണ് അവതരിപ്പിച്ചത്.
● ദിവ്യ ഒരു നർത്തകിയല്ലെന്നും, ആറോ ഏഴോ ക്ലാസുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും ക്രിസ് വേണുഗോപാൽ വ്യക്തമാക്കി.
● '40-ാം വയസ്സിൽ തനിക്ക് വേണ്ടിയാണ് ദിവ്യ സമർപ്പണം പോലെ മോഹിനിയാട്ടം അവതരിപ്പിച്ചത്.'
● യൂട്യൂബേഴ്സ് വീഡിയോ എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തതാണ് വിമർശനങ്ങൾക്ക് കാരണമെന്നും ക്രിസ് ആരോപിച്ചു.
● സത്യഭാമ ടീച്ചർ അടക്കമുള്ളവരുടെ അടുത്ത് നേരിട്ട് പോയി കാര്യങ്ങൾ അവതരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
കൊച്ചി: (KVARTHA) നടി ദിവ്യ ശ്രീധർ അടുത്തിടെ ഗുരുവായൂരിൽ അവതരിപ്പിച്ച മോഹിനിയാട്ടത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും പ്രമുഖ നർത്തകർക്കിടയിലും വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, പ്രതികരണവുമായി ഭർത്താവും നടനുമായ ക്രിസ് വേണുഗോപാൽ രംഗത്തെത്തി. മോഹിനിയാട്ടം എന്ന കലാരൂപത്തെ ദിവ്യ അവേഹളിക്കുകയാണ് എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ.
സമർപ്പണമായിരുന്നു ലക്ഷ്യം
'നവംബർ രണ്ടാം തീയതി ഗുരുവായൂരിൽ ഞങ്ങളുടെ ഫാമിലിയുടെ വക കൃഷ്ണാർപ്പണം എന്നൊരു പ്രോഗ്രാം ചെയ്തിരുന്നു. ദിവ്യ, മകൾ മുത്ത്, അവളുടെ കൂട്ടുകാരി എല്ലാം ചേർന്നാണ് ഒരു സമർപ്പണം പോലെ അന്ന് പ്രോഗ്രാം അവതരിപ്പിച്ചത്. ഞങ്ങൾ ആരും വലിയ കലാകാരന്മാരല്ല. ദിവ്യ ഒരു നർത്തകിയുമല്ല', ക്രിസ് വേണുഗോപാൽ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
40-ാം വയസ്സിൽ തനിക്ക് വേണ്ടിയാണ് ഒരു സമർപ്പണം പോലെ അന്ന് ഗുരുവായൂരിൽ മോഹിനിയാട്ടം അവതരിപ്പിച്ചത്. 'ആറോ ഏഴോ ക്ലാസുകൾ മാത്രമെ അവൾക്ക് കിട്ടിയുള്ളൂ. ഉള്ളത് വെച്ച് പഠിച്ച് മാക്സിമം പ്രാക്ടീസ് ചെയ്ത് എനിക്ക് വേണ്ടിയും ഭഗവാന് വേണ്ടിയുമാണ് അവൾ നൃത്തം അവതരിപ്പിച്ചത്. അവിടെ അത് കണ്ടവർക്ക് ആർക്കും പ്രശ്നമില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.
ദിലീപിനെ ഉദാഹരിച്ച് ക്രിസ്
ദിവ്യ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാൻസ് കളിച്ചു എന്നതായിരുന്നു എല്ലാവരുടേയും പ്രശ്നമെങ്കിൽ മുൻപുള്ള സംഭവങ്ങൾ എന്തിന് കണ്ടില്ലെന്ന് നടിച്ചു എന്നും ക്രിസ് വേണുഗോപാൽ ചോദിച്ചു. 'അങ്ങനെ എങ്കിൽ മായാ മോഹിനിയിലെ പാട്ട് സീനിൽ ദിലീപേട്ടൻ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാൻസ് കളിച്ചപ്പോൾ അവഹേളനമായി ആർക്കും തോന്നിയില്ലേ? അപ്പോഴൊന്നും ഗുരുക്കന്മാർക്ക് പൊള്ളിയില്ല. കല്യാണ സ്ഥലത്ത് പോലും വധുവരന്മാരെ സ്വീകരിക്കാൻ നിൽക്കുന്നത് മോഹിനിയാട്ടം വേഷം ധരിച്ചല്ലേ?', അദ്ദേഹം ചോദ്യമുയർത്തി.
യുട്യൂബേഴ്സ് വീഡിയോ എടുത്തിരുന്നു. ശേഷം ചില ഭാഗങ്ങൾ കട്ട് ചെയ്ത് സ്പീഡ് കൂട്ടി വേറെ പാട്ടിട്ട് അപ്ലോഡ് ചെയ്തതാണ് വിമർശനങ്ങൾക്ക് കാരണമായതെന്നും ക്രിസ് ആരോപിച്ചു. കല എന്താണെന്ന് തനിക്ക് നന്നായി അറിയാമെന്നും സത്യഭാമ ടീച്ചർ അടക്കമുള്ളവരുടെ അടുത്ത് നേരിട്ട് പോയി ഞങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചിരുന്നുവെന്നും ക്രിസ് വേണുഗോപാൽ വ്യക്തമാക്കി. കമന്റിട്ട് വലിയ ആളായി എന്ന് ചിന്തിക്കുന്നവരോട് ഒന്നും പറയാനില്ല. 'അവരുടെ രോഗമാണത്', ക്രിസ് വേണുഗോപാൽ രൂക്ഷമായി പ്രതികരിച്ചു.
ക്രിസ് വേണുഗോപാലിൻ്റെ ഈ പ്രതികരണത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കമൻ്റ് ചെയ്യുക.
Article Summary: Actor Chris Venugopal defends wife Divya Sreedhar's Mohiniyattam, questioning past criticisms.
#DivyaSreedhar #ChrisVenugopal #MohiniyattamControversy #Dileep #MayaMohini #KeralaArt
