ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; ബിജെപി ഭരണം പിടിക്കുന്നു; ഭവാനിപൂരിൽ മുഖ്യമന്ത്രി പിന്നിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 111 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്.
● എസ്‌ഐആർ വിവാദവും 89 ലക്ഷം വോട്ടർമാരുടെ നീക്കം ചെയ്യലും തിരഞ്ഞെടുപ്പിനെ ബാധിച്ചു.
● കൃത്രിമത്വം ആരോപിച്ച് ഫാൽറ്റ മണ്ഡലത്തിലെ വോട്ടെടുപ്പ് മെയ് 21-ലേക്ക് മാറ്റി.
കൊൽക്കത്ത: (KVARTHA) പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അപ്രസക്തമാക്കി ബിജെപി വൻ മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണൽ പുരോഗമിക്കവെ ആകെ 294 സീറ്റുകളിൽ 169 ഇടത്തും ബിജെപി ലീഡ് ചെയ്യുകയാണ്.
നിലവിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 111 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നതിനൊപ്പം ബംഗാളിൽ മമത ബാനർജിക്കും കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന്, 2026 മേയ് നാല്-നാണ് ബംഗാളിലെ ജനവിധി പുറത്തുവരുന്നത്.
ഭവാനിപൂരിൽ മമതയ്ക്ക് പതർച്ച
മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ മണ്ഡലത്തിൽ അവർ പിന്നിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2021-ൽ ഭവാനിപൂർ മണ്ഡലത്തിൽ 58,832 വോട്ടുകൾക്ക് വിജയിച്ച സ്ഥാനത്താണ് ഇക്കുറി മമതയ്ക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുന്നത്. താൻ ഒരു വോട്ടിനെങ്കിലും ജയിക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്ന മണ്ഡലത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് ലീഡ് ചെയ്യുന്നത്.
തിരിച്ചടിയായ എസ്‌ഐആർ വിവാദം
തൃണമൂലിൻ്റെ അക്രമ ഭരണത്തിനെതിരെ ജനം വിധിയെഴുതുന്ന തരത്തിലേക്കാണ് നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ്റെ (എസ്‌ഐആർ) ഭാഗമായി ഏകദേശം 89 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയ തെരഞ്ഞെടുപ്പാണ് ഇക്കുറി നടന്നത്.
ഇതിൻ്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി മമത ബാനർജി ശക്തമായ പോരിലായിരുന്നു. അഴിമതിക്കും ഭരണവിരുദ്ധ വികാരത്തിനുമപ്പുറം എസ്‌ഐആർ (SIR) വിവാദം ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ ബാധിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പ് മാറ്റിവെച്ച ഫാൽറ്റ
അതേസമയം, ഇവിഎമ്മിലെ കൃത്രിമത്വവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നതും കാരണം ഫാൽറ്റ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മേയ് 21-ലേക്ക് മാറ്റി. ഇവിടുത്തെ ഫലം മേയ് 24-നാകും പ്രഖ്യാപിക്കുക.
മഗ്രഹാത് പശ്ചിം, ഡയമണ്ട് ഹാർബർ എന്നിവിടങ്ങളിൽ 15 ബൂത്തുകളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മറ്റ് മുന്നണികളിൽ എൽഡിഎഫ് രണ്ട് സീറ്റിലും യുഡിഎഫ് മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്.
തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിവരങ്ങൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: BJP is leading in 169 seats in the West Bengal Assembly Election 2026, while TMC trails with 111. CM Mamata Banerjee is trailing in Bhabanipur, influenced by anti-incumbency and the SIR controversy.
#BengalElectionResult2026 #BJP #TMC #MamataBanerjee #SuvenduAdhikari #SIRIssue #BreakingNews #MalayalamNews #WestBengalPolitics #LiveCounting
