നിലമ്പൂരിൽ രണ്ടാം ഘട്ട പ്രചരണം ടോപ്പ് ഗിയറിൽ; മുന്നണികൾക്ക് കീറാമുട്ടിയായി വിവാദങ്ങൾ

 
Nilambur by-election campaign crowd and political banners
Nilambur by-election campaign crowd and political banners

Photo Credit: Facebook/ Communist Party of India, Indian National Congress

● ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണ.
● പിഡിപി എൽഡിഎഫിനോട് ചേർന്നു.
● ഹിന്ദുമഹാസഭ പിന്തുണയും വിവാദമാകുന്നു.
● പ്രമുഖ നേതാക്കളെത്തും പൊതുയോഗങ്ങൾക്ക്.
● പ്രിയങ്കാ ഗാന്ധിയും എം.എ. ബേബിയും എത്തും.
● കുടുംബയോഗങ്ങളാണ് പ്രധാന പ്രചാരണരൂപം.
● പി.വി. അൻവറിന്റെ വോട്ടുകൾ നിർണ്ണായകമാകും.


ഭാമനാവത്ത്

മലപ്പുറം: (KVARTHA) നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഇനി എട്ട് നാൾ മാത്രം ശേഷിക്കെ, മണ്ഡലത്തിൽ പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. മുന്നണികൾ ആരോപണ പ്രത്യാരോപണങ്ങളുമായി സജീവമാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രണ്ടാംഘട്ട പഞ്ചായത്ത് പര്യടനങ്ങൾക്ക് തുടക്കമായി. 

ഓരോ ദിവസവും പുതിയ വിവാദങ്ങൾ ചർച്ചയാവുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ, ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയും പിഡിപിയുടെ എൽഡിഎഫ് പിന്തുണയുമാണ് ഇപ്പോൾ ഏറ്റവും പുതിയ രാഷ്ട്രീയ ആയുധം.

സിപിഎം നേതാവ് വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അഖിലഭാരത ഹിന്ദുമഹാസഭ എൽഡിഎഫിന് പിന്തുണ അറിയിച്ചതും യുഡിഎഫ് പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ താരപ്രചാരകർ ഉൾപ്പെടെ മണ്ഡലത്തിലെത്തും. കോൺഗ്രസിനായി പ്രിയങ്കാ ഗാന്ധിയും എൽഡിഎഫിനായി സിപിഎം ദേശീയ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമാണ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പ്രസംഗിക്കുക.

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ അനുദിനം മാറുന്നത് മുന്നണികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തുടക്കത്തിൽ വികസനം, അഴിമതി, വന്യജീവി ആക്രമണം എന്നിവയായിരുന്നു പ്രധാന പ്രചാരണ വിഷയങ്ങൾ. 

എന്നാൽ പിന്നീട്, പന്നിക്കെണിയിൽ കുടുങ്ങി 15 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം, ജമാഅത്തെ ഇസ്ലാമി യുഡിഎഫിനും പിഡിപി എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത് എന്നിവ ചർച്ചയായി. ഇപ്പോഴിതാ, കപ്പൽ അപകട വിഷയവും മണ്ഡലത്തിൽ സജീവമായിരിക്കുന്നു.


അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ കുടുംബയോഗങ്ങളാണ് മുന്നണികളുടെ പ്രധാന പ്രചാരണോപാധി. അയൽപക്കത്തുള്ളവരെ ഒന്നിച്ചിരുത്തി കാര്യങ്ങൾ വിശദീകരിക്കാൻ അഖിലേന്ത്യാ നേതാക്കൾ മുതൽ മന്ത്രിമാർ വരെ എത്തുന്നുണ്ട്. 

പൊതുയോഗങ്ങൾ നടത്തി ആളില്ലാക്കസേരകളോട് സംസാരിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. പ്രചാരണ രംഗത്തെ താരം ഇപ്പോൾ കുടുംബയോഗങ്ങളാണ്. അന്താരാഷ്ട്ര കാര്യങ്ങൾ മുതൽ അയൽപക്ക വിശേഷങ്ങൾ വരെ കുടുംബയോഗങ്ങളിൽ സംസാര വിഷയമാകും. കരുളായി പഞ്ചായത്തിലെ അമ്പലക്കുന്ന് വാർഡിലെ യുഡിഎഫ് കുടുംബയോഗത്തിൽ പ്രസംഗിക്കാനെത്തിയത് കെ. മുരളീധരനാണ്. സർക്കാരിനെയും ഇടതുമുന്നണിയെയും കടന്നാക്രമിച്ച് അദ്ദേഹം പ്രസംഗം ആരംഭിച്ചു. 
 

വന്യജീവി ശല്യം വ്യാപകമായ കരുളായിയിൽ ജനവികാരം അറിഞ്ഞാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതോടെ എൽഡിഎഫ് നേതാക്കളും കുടുംബയോഗങ്ങളിൽ പ്രതിപക്ഷത്തിനെതിരെ സ്വരം കടുപ്പിച്ചു. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ പിടിക്കുന്ന വോട്ടെത്രയാണെന്നാണ് ഇരു മുന്നണികളും ഇപ്പോൾ ചിന്തിക്കുന്നത്. അൻവർ ആരുടെ വോട്ട് പെട്ടിയിലാക്കുമെന്നത് ജയപരാജയങ്ങളെ നിർണ്ണയിക്കുമോയെന്ന സസ്പെൻസ് ചോദ്യമാണ് ഉയർത്തുന്നത്.



നിലമ്പൂർ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിവാദം എന്താണ്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
 

Article Summary: Nilambur by-election campaigns intensify with political controversies, community meetings, and high-profile endorsements making headlines.
 

#NilamburBypoll, #KeralaPolitics, #Election2025, #CampaignTrail, #MalayalamNews, #PoliticalUpdate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia