Criticism | വിവാദങ്ങൾ ഉണ്ടാക്കാനുള്ള ഇടതുതന്ത്രവും മുനമ്പം പ്രശ്നത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപി നീക്കവും പാലക്കാട്ടുകാർ തീർത്തുകൊടുത്തെന്ന് കെഎംസിസി 

 
 KMCC Criticizes BJP and Left for Creating Controversies and Dividing Society
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഇടതു മുന്നണിയും ബി.ജെ.പിയും സാമൂഹിക ഭിന്നിപ്പിക്കാൻ ശ്രമിച്ചു.
● സുലൈമാൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
● മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. 

മക്ക: (KVARTHA) മതേതര ജനാതിപത്യ സമൂഹത്തിനു ആശ്വാസവും സന്തോഷവും നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് മക്ക കെഎംസിസി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

ജനകീയ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാതെ വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഡലോചനകളും മുനമ്പം വഖഫ് പ്രശ്നങ്ങളെ ഊതി വീർപ്പിച്ചു സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളും പാലക്കാടൻ ജനത തള്ളിക്കളഞ്ഞുവെന്നും വയനാട് ജനത പ്രിയങ്ക ഗാന്ധിക്ക് നൽകിയ നാല് ലക്ഷം വോട്ടിന്റെ വിജയം ഇന്ത്യ മുന്നണിക്ക് കരുത്തു പകരുമെന്നും  യോഗം അഭിപ്രായപ്പെട്ടു.

Aster mims 04/11/2022

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരെഞ്ഞെടുപ്പിലും യുഡിഫിന് ഉജ്വല വിജയത്തിന്  ഉപതെരഞ്ഞെടുപ്പ് ഫലം പ്രചോദനമാകുമെന്നും യോഗം പ്രസ്താവിച്ചു. മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. സുലൈമാൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.

മുസ്തഫ മലയിൽ, നാസർ കിൻസാറ കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളുർ, മുഹമ്മദ്‌ മൗലവി, എം സി നാസർ, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, നാസർ ഉണ്യാൽ സംസാരിച്ചു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും സിദ്ധിഖ്‌ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

 #KMCC #BJP #LeftFront #KeralaPolitics #UDF #ElectionResults

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script