കേന്ദ്രത്തിന്റെ അഴിമതി മറയ്ക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നു: കെ സി വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ദേശീയപാത നിർമാണത്തിലെ ഭീകരമായ അഴിമതി സംസ്ഥാന സർക്കാർ മറച്ചുവെക്കുന്നു.
● ദേശീയപാത നിർമ്മാണത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടിയില്ല.
● കർണാടകയിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
● ബിഹാർ തിരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും നടന്നതായി ആരോപണം.
● തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പക്ഷപാത നിലപാട് സ്വീകരിക്കുന്നു.
തിരുവനന്തപുരം: (KVARTHA) കേന്ദ്രസർക്കാരിന്റെ അഴിമതികൾ മറച്ചുവെക്കുന്നതിലും അവരുടെ രാഷ്ട്രീയ പ്രേരിത വർഗീയ പദ്ധതികൾ നടപ്പിലാക്കുന്നതിലും കേരള മുഖ്യമന്ത്രിയും സർക്കാരുമാണ് മുന്നിൽ നിൽക്കുന്നതെന്ന് എ ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലേബർ കോഡ് വിഷയത്തിൽ സി പി എം തന്നെ എതിർക്കുമ്പോൾ അതിൽ തരിമ്പെങ്കിലും യാഥാർത്ഥ്യം വേണം. തൊഴിലാളി വിരുദ്ധമായ ലേബർ കോഡിന്റെ കരട് വിജ്ഞാപനം തയ്യാറാക്കിയത് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സർക്കാരാണ്.
‘ഇത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്’ എന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ദേശീയപാത നിർമാണത്തിൽ സുരക്ഷ ഉറപ്പാക്കാത്തതും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ നിലപാട് എടുത്തില്ല. ദേശീയപാത നിർമാണത്തിലെ ഭീകരമായ അഴിമതിയെ സംസ്ഥാന സർക്കാർ മറച്ചുപിടിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കർണാടകയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ യുദ്ധം നടക്കുന്നുവെന്ന മാധ്യമ വാർത്തകൾ സത്യമല്ല. അവരിരുവരും നല്ല സൗഹൃദത്തിലാണ്. ‘രാവിലെ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും പരസ്പരം കാണുകയും ഒരുമിച്ച് പ്രാതൽ കഴിക്കുകയും ചെയ്തു.
ഇതൊന്നും മാധ്യമങ്ങൾ കണ്ടില്ലേ’ എന്നും അദ്ദേഹം ചോദിച്ചു. എന്തെങ്കിലും ആവശ്യമായ നടപടി എടുക്കണമെങ്കിൽ അതാത് സമയത്ത് കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
ദേശീയ താത്പര്യം മോദി ഭരണം രാഷ്ട്രീയ നേട്ടത്തിനായി വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ വേണുഗോപാൽ, ബിഹാർ തിരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും നടന്നെന്ന യൂട്യൂബർ ധ്രുവ് റാഠിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച ചോദ്യങ്ങളോടും പ്രതികരിച്ചു.
ബി ജെ പി യെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാനുള്ള സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറി. പൗരന്റെ വോട്ടവകാശം നിഷേധിച്ച് സമ്പത്തുള്ളവന് തിരഞ്ഞെടുപ്പ് ജയിക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ബിഹാറിൽ വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപാണ് ജനങ്ങളുടെ അക്കൗണ്ടിലേക്ക് പണം നൽകിയത്.
‘ഇത് കേട്ടുകേൾവി പോലുമില്ലാത്തതാണ്’. ഇത്തരത്തിൽ ജനാധിപത്യത്തെ അട്ടിമറിച്ച് നേടിയ വിജയമാണ് ബിഹാറിലെ എൻ ഡി എ യുടേതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാത നിലപാടിനെതിരെ അഞ്ച് കോടി ഒപ്പ് കോൺഗ്രസ് ശേഖരിച്ചിട്ടുണ്ട്. ഇത് ഡൽഹിയിൽ അടുത്ത മാസം 14-ന് നടക്കുന്ന മഹാറാലിയിൽ അവതരിപ്പിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കെ സി വേണുഗോപാലിൻ്റെ രാഷ്ട്രീയ വിമർശനങ്ങളെക്കുറിച്ചുള്ള വാർത്ത ഷെയർ ചെയ്യൂ. കമൻ്റ് ചെയ്യുക.
Article Summary: KC Venugopal accuses Kerala govt of aiding central corruption, dismisses Karnataka rift, and alleges Bihar election fraud.
#KCVenugopal #KeralaPolitics #NationalHighwayScam #BiharElection #AICC #Congress
