Analysis | ഹരിയാനയിലെ യഥാര്‍ഥ ജനവിധി അട്ടിമറിച്ചതാര്?

 
Congress' Internal Divisions Cost Them Haryana Election
Watermark

Photo Credit: Facebook/ Bhupinder Singh Hooda, Kumari Selja

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഭൂപീന്ദര്‍ സിംഗ് ഹൂഡയും കുമാരി സെല്‍ജയും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയെ ദുര്‍ബലമാക്കി.
● ജാതി രാഷ്ട്രീയവും കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ഒരു പങ്ക് വഹിച്ചു.
● ഹൂഡയും സെല്‍ജയും തമ്മിലുള്ള തര്‍ക്കം സ്ഥാനാർഥി നിർണയത്തെയും ബാധിച്ചു.

ആദിത്യൻ ആറന്മുള 

(KVARTHA) ഹരിയാനയില്‍ തങ്ങള്‍ക്ക് തിരിച്ചുവരാന്‍ കഴിയുമോന്ന് ബിജെപി ഒരിക്കലും കരുതിയിരുന്നില്ല. അവരുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ആത്മവിശ്വാസത്തിന്റെ കുറവുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ കുറച്ച് റാലികളില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. ചൊവ്വാഴ്ച രാവിലെ വോട്ടല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുന്നത് വരെയും ബിജെപി പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ വലിയ പ്രതീക്ഷയുള്ളതായി സംസ്ഥാനത്തെങ്ങും കണ്ടില്ല. അതേസമയം കോണ്‍ഗ്രസാകട്ടെ വലിയ ആത്മവിശ്വാസത്തിലുമായിരുന്നു. ഇവിഎം അട്ടിമറിയൊക്കെ കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ടെങ്കിലും അതിനും അപ്പുറം അവര്‍ മനസ്സിലാക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്.

Aster mims 04/11/2022

അടിസ്ഥാന പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഹരിയാനയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനുമെന്ന്  കോണ്‍ഗ്രസ് കരുതി. ബിജെപിക്കെതിരായ ജനരോഷം ഈ തെരഞ്ഞെടുപ്പില്‍ ഒരു യാഥാര്‍ത്ഥ്യമായിരുന്നു, എന്നാല്‍ ഹരിയാനയുടെ രാഷ്ട്രീയത്തിന് മറ്റൊരു പ്രധാന വശമുണ്ട്, ജാതി, സ്വത്വ രാഷ്ട്രീയമാണ്, അവിടെ കോണ്‍ഗ്രസ് പൂര്‍ണമായും തകിടം മറിഞ്ഞു, ബിജെപിക്ക് സ്വയം പുനരുജ്ജീവിപ്പിക്കാനുള്ള അവസരം അതൊരുക്കി.

തെരഞ്ഞെടുപ്പ് ഗോദയില്‍ കോൺഗ്രസ് ഒരു കൂട്ടായ നേതൃത്വത്തിന് വേണ്ടി ഊന്നല്‍ നല്‍കാതെയും പാര്‍ട്ടിക്കുള്ളിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാതെയും മുന്നോട്ട് പോയത് കൊണ്ട് 36 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. കോണ്‍ഗ്രസിലെ പ്രമുഖ ജാട്ട് നേതാവായ ഭൂപീന്ദര്‍ സിംഗ് ഹൂഡയാണ് തെരഞ്ഞെടുപ്പ് പ്രചരണം ഒറ്റയ്ക്ക് നടത്തിയത്. ടിക്കറ്റ് വിതരണത്തിന്റെ സിംഹഭാഗവും അദ്ദേഹത്തിന്റെ സമുദായമായ ജാട്ട് വിഭാഗത്ത് നല്‍കി. ജാട്ട് വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടു. ഇത്  മറ്റ് ജാതി നേതാക്കളെ വല്ലാതെ ചൊടിപ്പിച്ചു.

ജാതി സമവാക്യം സന്തുലിതമാക്കാന്‍ കോണ്‍ഗ്രസ് അവരുടെ ദളിത് നേതാവ് കുമാരി സെല്‍ജയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമായിരുന്നു. മറിച്ച്, പാര്‍ട്ടി അവരെ ഒതുക്കി. പിന്നീട്, അവരുടെ നിലപാട് ബിജെപിക്ക് ജാട്ട്, ജാട്ട് ഇതര  ധ്രുവീകരണത്തിന് അവസരം നല്‍കി. ഇത്  കോണ്‍ഗ്രസിന്റെ മാത്രം കുറ്റമാണ്.  ഹൂഡ ക്യാമ്പില്‍ നിന്നുള്ള നേതാക്കള്‍ പൊതുയോഗങ്ങളില്‍ 'ആയേ ഗാ തോ ഹൂഡ ഹായ്' (ഹൂഡ മാത്രമേ വരൂ) എന്ന് പരസ്യമായി പറഞ്ഞു, ഇത് ഒഴിവാക്കാമായിരുന്നു എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

സെല്‍ജ-ഹൂഡ ക്യാമ്പുകള്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നം കാരണം പാര്‍ട്ടിക്ക് നിരവധി സീറ്റുകള്‍ നഷ്ടമായിരിക്കാം. ഇരു വിഭാഗങ്ങളുമായി ബന്ധപ്പെട്ട നേതാക്കള്‍ പരസ്പരം കാലുവാരി.  ഉദാഹരണത്തിന്, അംബാല കന്റോണ്‍മെന്റ് പോലുള്ള സീറ്റുകളില്‍, സെല്‍ജ പിന്തുണച്ച നേതാവിന് ടിക്കറ്റ് നല്‍കിയപ്പോള്‍, ഒരു ഹൂഡ-ക്യാമ്പ് നേതാവ് സ്വതന്ത്രനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി വിരുദ്ധ വോട്ടുകളുടെ വിഭജനം മൂലമാണ് പാര്‍ട്ടിക്ക് ആ സീറ്റ് നഷ്ടമായത്. ടിക്കറ്റ് വിതരണവും പര്യാപ്തമല്ലെന്ന് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിച്ചു. ഉദാഹരണത്തിന്, ഫരീദാബാദിലെ ബല്ലാബ്ഗഡ് സീറ്റില്‍ ഒരു കോണ്‍ഗ്രസ് വിമതന് 44,000 വോട്ടുകള്‍ ലഭിച്ചു, അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 9,000 വോട്ടുകള്‍ ലഭിച്ചില്ല.

പത്ത് വര്‍ഷത്തെ ഭരണത്തിന് ശേഷം 2014-ല്‍ ഹൂഡയുടെ രാഷ്ട്രീയ പതനം ജാട്ട് ഇതര സമുദായങ്ങള്‍ക്കിടയിലെ നീരസത്തിന്റെ ഫലമാണെന്ന്  മനസ്സിലാക്കണം. അത് പിന്നാക്ക-മുന്നേറ്റ സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹിക സംഘര്‍ഷത്തില്‍ ചരിത്രപരമായി വേരൂന്നിയതാണ്. 2024-ലെ തിരഞ്ഞെടുപ്പിന് സാധ്യമായ തന്ത്രങ്ങള്‍ ഒരുക്കുമ്പോള്‍ കോണ്‍ഗ്രസ് കാര്യങ്ങള്‍ പിന്നോട്ട് നോക്കാതെ മുന്‍കാലങ്ങളിലെ പോലെ തെറ്റുകള്‍ ആവര്‍ത്തിച്ചു.

ഭരണ വിരുദ്ധതയെ തോല്‍പ്പിക്കാന്‍ ബിജെപി ആദ്യം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളെയും മാറ്റി, തുടര്‍ന്ന് ഒബിസിക്കാരനായ നയാബ് സൈനിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിയത്  ബിജെപിക്ക് വലിയ പിന്തുണയായി. സംസ്ഥാനത്ത് ഏറെ നിര്‍ണായകമാണ്  ഒബിസി വോട്ട്.  മറ്റ് ജാട്ട് ഇതര സമുദായങ്ങള്‍ക്കിടയിലും പാര്‍ട്ടിയുടെ സ്ഥാനം ഉറപ്പിക്കുന്ന നിലപാടുകളും ബിജെപി സ്വീകരിച്ചു.

ഫലം നിരാശാജനകമാണെന്ന് സെല്‍ജ  മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോയതെന്ന് നമുക്ക് ആത്മപരിശോധന നടത്തേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ സ്ഥിതി മാറ്റേണ്ടതുണ്ടെന്ന് ഹൂഡയുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കാതെ സെല്‍ജ പറഞ്ഞു. പാര്‍ട്ടിയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം ജനങ്ങളില്‍ നിക്ഷിപ്തമാകണമെന്നും കൂട്ടിച്ചേര്‍ത്തു. ഹൂഡ ഇതുവരെ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല.

മറുവശത്ത്, ബിജെപിയുടെ വിജയത്തിന്റെ ക്രെഡിറ്റ് സെയ്നി മോദിക്ക് നല്‍കി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ക്ഷേമ നയങ്ങള്‍ ഉണ്ടാക്കിയതാണ് വിജയത്തിന് കാരണമെന്ന് പറഞ്ഞു.  ഹരിയാനയെ വിശാലമായി അഞ്ച് മേഖലകളായി തിരിച്ചിരിക്കുന്നു, അതായത് വടക്കന്‍ ഹരിയാന,  തെക്കന്‍ ഹരിയാന ദേശീയ തലസ്ഥാന മേഖലയോട് ചേര്‍ന്നും. പഞ്ചാബ്, രാജസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ ബെല്‍റ്റ്, ബാഗ്രി ബെല്‍റ്റ് എന്നറിയപ്പെടുന്നു, മധ്യഭാഗം, ബാംഗര്‍ എന്നിവയും ഉള്‍പ്പെടുന്ന ദേശവാലി ബെല്‍റ്റ്.
 
വോട്ടെടുപ്പ് ഫലം അനുസരിച്ച്, അഹിര്‍, ഗുജ്ജര്‍, മറ്റ് ജാട്ട് ഇതര സമുദായങ്ങള്‍ എന്നിവരുടെ പിന്തുണയുടെ പിന്‍ബലത്തില്‍ ബി ജെ പി തങ്ങളുടെ ശക്തികേന്ദ്രമായ ദക്ഷിണ ഹരിയാനയില്‍ നില മെച്ചപ്പെടുത്തി. 2019 ല്‍ 15 സീറ്റുകള്‍ക്കെതിരെ, ഗുഡ്ഗാവ്, ഫരീദാബാദ്, മഹേന്ദ്രഗഡ്, റെവാരി, പല്‍വാല്‍ എന്നിവിടങ്ങളില്‍ തൂത്തുവാരി ഇവിടെ 17 സീറ്റുകള്‍ നേടി. ഇവിടെ കോണ്‍ഗ്രസിന് അനുകൂലമായത് മുസ്ലീം ആധിപത്യമുള്ള നൂഹ് മേഖലയാണ്.

പാനിപ്പത്ത്, സോനിപത്, റോഹ്തക്, ഝജ്ജര്‍, ഹിസാര്‍ എന്നിവിടങ്ങളിലെ 25 നിയമസഭാ സീറ്റുകള്‍ ഉള്‍പ്പെടുന്ന ജാട്ട് ആധിപത്യമുള്ള ദേശ്വാലി ബെല്‍റ്റിലെ ഹൂഡയുടെ ശക്തികേന്ദ്രം  ബിജെപി തകര്‍ത്തതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ആശ്ചര്യം. 2019-ല്‍ ബിജെപിക്ക് വെറും ഏഴ് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ, പാനിപ്പത്തിലെ നാല് സീറ്റുകളും പാര്‍ട്ടി തൂത്തുവാരുകയും സോനിപത്തിലെ അഞ്ചില്‍ നാലെണ്ണം നേടുകയും ചെയ്തതിനാല്‍ ഇത് 12 ആയി ഉയര്‍ന്നു. ജിന്ദ്, ചാര്‍ഖി ദാദ്രി, ഭിവാനി തുടങ്ങിയ പ്രദേശങ്ങളില്‍ ജാട്ടുകളുടെയും ദലിതുകളുടെയും ആധിപത്യമുള്ള ബാംഗര്‍, ബഗാരി ബെല്‍റ്റുകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു.

2019ലെ മൂന്ന് സീറ്റുകള്‍ക്ക് പകരം കര്‍ണാലിലെ അഞ്ച് സീറ്റുകളിലും വിജയിച്ച്, വടക്കന്‍ ഹരിയാനയിലെ മറ്റൊരു ശക്തികേന്ദ്രത്തിലും പിടിച്ചുനിന്നു. മൊത്തത്തില്‍, പഞ്ച്കുള, അംബാല, യമുനാനഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍ എന്നിവിടങ്ങളിലെ പത്ത് സീറ്റുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അതേ കണക്കാണ് ഇത്തവണയും. ലഡ്വയില്‍ നിന്നുള്ള സൈനി, അംബാല കന്റോണ്‍മെന്റില്‍ നിന്നുള്ള അനില്‍ വിജ്, ഗാര്‍ഹി സാംപ്ല-കിലോയിയില്‍ നിന്നുള്ള ഭൂപീന്ദര്‍ സിംഗ് ഹൂഡ, ജുലാനയില്‍ നിന്നുള്ള വിനേഷ് ഫോഗട്ട് എന്നിവരാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രമുഖ നേതാക്കളില്‍ ഉള്‍പ്പെടുന്നത്.

സെയ്നിയുടെ മന്ത്രിസഭയിലെ 14 മന്ത്രിമാരില്‍ എട്ടുപേരെങ്കിലും തിരഞ്ഞെടുപ്പില്‍ വിജയിച്ചു. എല്ലനാബാദില്‍ നിന്നുള്ള അഭയ് ചൗട്ടാലയും ഉച്ചന കലനില്‍ നിന്നുള്ള ദുഷ്യന്ത് ചൗട്ടാലയും പരാജയപ്പെട്ടവരില്‍ പ്രമുഖരാണ്.  ഇതോടൊപ്പം നിരവധി സ്വതന്ത്രരും ഇത്തവണ മത്സരിച്ചു. അവരില്‍ പലരും അയ്യായിരം മുതല്‍ 20,000 വോട്ടുകള്‍ വരെ പിടിച്ചു. ഈ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്താണ്.

#HaryanaElections #IndiaElections #CongressDefeat #BJPVictory #CastePolitics #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia