Protest | വഖഫ് ബില്ലിനെ എതിർക്കുന്ന എംപിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് കെ സുരേന്ദ്രൻ

 
BJP to March on MP Offices Over Waqf Bill, Says Surendran
BJP to March on MP Offices Over Waqf Bill, Says Surendran

Photo Credit: Facebook/K Surendran

  • ബിജെപി എംപിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തും.
  • വഖഫ് ബില്ലിനെതിരെ പ്രതിഷേധം.
  • തദ്ദേശ തിരഞ്ഞെടുപ്പിലെ ക്രമക്കേട്.

കൊച്ചി: (KVARTHA) വഖഫ് ബില്ലിനെ എതിർക്കുന്ന എംപിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ എംപിമാർ പാർലമെൻ്റിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിന് അനുകൂലമായി കൈ ഉയർത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. കേരളത്തിലെ പൊതു സമൂഹത്തിനൊപ്പം നിൽക്കാൻ എംപിമാർക്ക് ബാധ്യതയുണ്ട്. അതിന് അവർ തയ്യാറായില്ലെങ്കിൽ എം പിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡിൻ്റെ അധിനിവേശത്തിനെതിരെ സമരം ശക്തമാക്കുമെന്നും കെ സുരേന്ദ്രൻ. കൂട്ടിച്ചേർത്തു. ഇത് മുനമ്പത്തെ മാത്രം പ്രശ്നമല്ല. ജനങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. വഖഫിൻ്റെ പേരിൽ ആരെയും കുടിയൊഴിപ്പിക്കാം എന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് കേരളത്തെ ബാധിക്കുന്ന വിഷയമാണ്.  വഖഫ് ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണം. വഖഫ് പരിഷ്ക്കരണത്തിനെതിരായ പ്രമേയം കേരളത്തിനെതിരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡ് പുനർ വിഭജനത്തിൽ വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളെ രാഷ്ട്രീയമായി കൈപിടിയിലൊതുക്കാൻ സിപിഎം ശ്രമിക്കുന്നു. ജില്ലാ ഭരണകൂടങ്ങളുടേയും സംസ്ഥാന സർക്കാരിൻ്റെയും പിന്തുണയോടെയാണിത്.യുഡിഎഫ് ഇതിൽ മൗനം അവലംബിക്കുകയാണ്. ഇതിനെതിരെ രാഷ്ട്രീയമായും നിയമപരമായും ബിജെപി പോരാടും.

പാർട്ടിയുടെ മെമ്പർഷിപ്പ് പ്രവർത്തനവും സജീവ അംഗത്വവിതരണവും ഊർജിതമാക്കും. എല്ലാ ജില്ലകളിലും വരണാധികാരികളെ നിയമിച്ചു കഴിഞ്ഞു. ബൂത്ത് - മണ്ഡലം പുനസംഘടന ഡിസംബറിൽ നടക്കും. ജനുവരി- ഫെബ്രുവരി മാസങ്ങളിൽ ജില്ലാ - സംസ്ഥാന പുനസംഘടന നടക്കും. ഡിസംബർ 6,7 തിയ്യതികളിൽ കൊച്ചിയിൽ നടക്കുന്ന നേതൃയോഗത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ചും ചർച്ച ചെയ്യുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.

#BJP, #KSurendran, #WaqfBill, #Kerala, #India, #protest, #politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia