Election Results | യുപിയിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി കുതിപ്പ്; 9ൽ ആറിടത്തും മുന്നിൽ; മുഖ്യമന്ത്രി കസേര നഷ്ടമാവാതിരിക്കാൻ യോഗിക്ക് നിർണായകം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എല്ലാ സീറ്റുകളിലും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്.
● രാവിലെ മുതൽ ഇതുവരെ ബിജെപി മുന്നിലായിരുന്നു.
● ബിജെപി ആറ് സീറ്റുകളിലും സമാജ് വാദി പാർട്ടി മൂന്ന് സീറ്റുകളിലും മുന്നിലാണ്.
ലക്‌നൗ: (KVARTHA) നിർണായകമായ ഉത്തർപ്രദേശിലെ ഒമ്പത് നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടരുന്നു. ബിജെപി ആറ് സീറ്റുകളിലും സമാജ് വാദി പാർട്ടി മൂന്ന് സീറ്റുകളിലും മുന്നിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സംഭവിച്ച കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഈ ഫലം നിർണായകമാണ്. തിരിച്ചടി നേരിട്ടാൽ മുഖ്യമന്ത്രി പദത്തിൽ നിന്ന് അദ്ദേഹത്തെ മാറ്റിയേക്കുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. എല്ലാ സീറ്റുകളിലും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്.
മീരാപൂർ, കുന്ദർക്കി, ഗാസിയാബാദ്, ഖൈർ, കർഹൽ, സിസാമൗ, ഫുൽപൂർ, കതേഹാരി, മജ്വാൻ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. അംബേദ്കർ നഗറിലെ കടേഹാരി സീറ്റിൽ എസ്പി ഇപ്പോൾ മുന്നിലാണ്. ഇവിടെ എസ്പി സ്ഥാനാർഥി ശോഭാവതി വർമ 600 വോട്ടിന് മുന്നിലാണ്. രാവിലെ മുതൽ ഇതുവരെ ബിജെപി മുന്നിലായിരുന്നു.
കുന്ദർക്കി, ഗാസിയാബാദ്, ഖൈർ, ഫുൽപൂർ, കടേഹാരി എന്നിവിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു. കർഹാലിലും സിസാമാവുവിലും എസ്‌പി മുന്നിലും മീരാപൂരിൽ ആർഎൽഡി സ്ഥാനാർഥിയും ലീഡ് ചെയ്യുന്നു. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ സമാജ്‌വാദി പാർട്ടിക്കും മൂന്ന് സീറ്റുകൾ ബിജെപിക്കും ഓരോ സീറ്റ് നിഷാദ് പാർട്ടിക്കും ആർഎൽഡിക്കും ലഭിച്ചിരുന്നു.
#UPByElections, #BJP, #YogiAdityanath, #SamajwadiParty, #PoliticalUpdate, #ElectionResults
