ഡ്രോണ്‍ ആക്രമണത്തില്‍ നാല് അമേരിക്കകാരും കൊല്ലപ്പെട്ടുവെന്ന് യുഎസിന്റെ കുറ്റസമ്മതം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലും യെമനിലും നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ നാല് അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടതായി യുഎസിന്റെ കുറ്റസമ്മതം. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുഎസുകാരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ക്വയ്ദ നേതാവ് അന്‍ വര്‍ അല്‍ ഔലാക്കിയുടെ പേരും കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ തയ്യാറാക്കിയ കത്താണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയുണ്ടായതിന് തൊട്ടുപിന്നാലെയാണ് അറ്റോര്‍ണി ജനറലിന്റെ കത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ലഭിച്ചത്. പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഒബാമ കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡ്രോണ്‍ ആക്രമണങ്ങള്‍ എങ്ങനെ നിയമപരവും അത്യാവശ്യവുമാകുന്നുവെന്ന് ഒബാമ പ്രസംഗത്തില്‍ വിശദീകരിക്കുമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന റിപോര്‍ട്ട്.

ഡ്രോണ്‍ ആക്രമണത്തില്‍ നാല് അമേരിക്കകാരും കൊല്ലപ്പെട്ടുവെന്ന് യുഎസിന്റെ കുറ്റസമ്മതം SUMMARY: Washington: The US government formally acknowledged for the first time on Wednesday that it had killed four Americans, including militant cleric Anwar al-Awlaki, who died in drone strikes in Yemen and Pakistan.

Keywords: World news, Washington, US government, Acknowledged, Wednesday, Killed, Four Americans, Militant, Cleric, Anwar al-Awlaki, Died, Drone strikes, Yemen, Pakistan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script