SWISS-TOWER 24/07/2023

Demise | പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

 
Eminent Literary Critic Balachandran Vadakkedath Passes Away at 69
Eminent Literary Critic Balachandran Vadakkedath Passes Away at 69

Photo Credit: Facebook/Balachandran Vadakkedath

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അസുഖബാധിതനായി ചികിത്സയിലായിരുന്നു. 
● കേരള കലാമണ്ഡലം സെക്രട്ടറിയായിരുന്നു.
● ആരോഗ്യ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു.
● നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 
● കേരള സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
● സംസ്‌കാരം ഞായറാഴ്ച തൃപ്രയാറിലെ വീട്ടുവളപ്പില്‍.

തൃശൂര്‍: (KVARTHA) പ്രഭാഷകനും സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് (Balachandran Vadakkedath) അന്തരിച്ചു. 9 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശൂരിലെ ആശുപത്രിയില്‍ വച്ച് ശനിയാഴ്ച രാവിലെയാണ് അന്ത്യം. മൃതദേഹം ശനിയാഴ്ച രാവിലെ 11.30 ന് കേരള സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. ഞായറാഴ്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. 

Aster mims 04/11/2022

കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  'അകം' സാംസ്‌കാരികവേദി ചെയര്‍മാന്‍ ആയിരുന്നു. അങ്കണം സാംസ്‌കാരികവേദിയുടെ സ്ഥാപകരില്‍ ഒരാളാണ്. എംപ്ലോയീസ് കോണ്‍കോഡ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്, എന്‍. ജി.ഒ. അസോസിയേഷന്‍ തൃശ്ശൂര്‍ താലൂക്ക് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ച ആളാണ്.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുമ്പോള്‍ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് 2012 ഡിസംബറില്‍ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു. തുടര്‍ന്ന് അക്കാദമി മുറ്റത്ത് ഒറ്റയ്ക്കിരുന്ന് പ്രതിഷേധിച്ചതും വാര്‍ത്തയായിരുന്നു. 

1955 ല്‍ തൃശൂര്‍ നാട്ടികയില്‍ എഴുത്തുകാരനായ രാമചന്ദ്രന്‍ വടക്കേടത്തിന്റേയും സരസ്വതിയുടേയും മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂള്‍, നാട്ടിക എസ്. എന്‍. കോളജ്, തൃശൂര്‍ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആരോഗ്യ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 

വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങള്‍, രമണന്‍ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവല്‍ സന്ദര്‍ശനങ്ങള്‍, പ്രത്യവമര്‍ശം, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമര്‍ശകന്റെ കാഴ്ചകള്‍, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയില്‍, സച്ചിന്‍ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അര്‍ഥങ്ങളുടെ കലഹം, ചെറുത്തുനില്‍പ്പിന്റെ ദേശങ്ങള്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. 

എ.ആര്‍. രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: സതി. മകന്‍: കൃഷ്ണചന്ദ്രന്‍ (വിദേശം).

#BalachandranVadakkedath #MalayalamLiterature #literarycritic #Kerala #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia