മകളെ കൊലപ്പെടുത്തിയ പാക്കിസ്ഥാനി ദമ്പതികള്‍ക്ക് ജീവപര്യന്തം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മകളെ കൊലപ്പെടുത്തിയ പാക്കിസ്ഥാനി ദമ്പതികള്‍ക്ക് ജീവപര്യന്തം
ലണ്ടന്‍: പാശ്ചാത്യ ജീവിതരീതി പിന്തുടര്‍ന്നുവെന്ന കാരണത്താല്‍ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പാക്കിസ്ഥാനി ദമ്പതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ബ്രിട്ടനിലാണ്‌ സംഭവം അരങ്ങേറിയത്. ഇഫ്തിഖര്‍ (52), ഫര്‍സാന അഹമ്മദ് (49) എന്നിവര്‍ക്കാണ്‌ ജഡ്ജ് റോഡറിക് ഇവാന്‍സ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

വിചാരണയ്ക്കിടയില്‍ ഇളയ മകള്‍ കോടതിയില്‍ മാതാപിതാക്കള്‍ക്കെതിരെ മൊഴി നല്‍കിയതാണ്‌ ദമ്പതികളെ വെട്ടിലാക്കിയത്. തന്റെ സഹോദരിയെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിന്‌ ഇവള്‍ ദൃക്സാക്ഷിയായിരുന്നു. ഷഫിലിയ (17)യെ 2003ലാണ്‌ മാതാപിതാക്കള്‍ പ്ലാസ്റ്റിക് ബാഗ് മുഖത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ബ്രിട്ടനില്‍ ഇത്തരത്തിലുള്ള 25 കൊലപാതകങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പാശ്ചാത്യ ജീവിത രീതിയെ പിന്തുടരുന്ന സ്ത്രീകളെ മാതാപിതാക്കളോ ഭര്‍ത്താക്കന്മാരോ കൊലപ്പെടുത്തിയ കേസുകളാണ്‌ ഇത്. കഴിഞ്ഞ മാസം 26കാരിയായ പഞ്ചാബ്‌ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയിലെറിഞ്ഞത് വാര്‍ത്തയായിരുന്നു.

English Summery
London: The girl was murdered by her Pakistani parents for her Western ways. And it was her little sister who bravely told jurors how her mother and father suffocated the 17-year-old with a plastic bag - gripping testimony that led to her parents' murder conviction on Friday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script