മകന്റെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രതിയായ മകൻ സുധീഷ് കസ്റ്റഡിയിൽ.
● വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ തുളഞ്ഞുകയറി.
● മദ്യലഹരിയിൽ വീട്ടിൽ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് സംഭവം.
● രാജാക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കി: (KVARTHA) മദ്യലഹരിയിൽ മകൻ്റെ ക്രൂരമർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. രാജാക്കാട് സ്വദേശി താമസിക്കുന്ന മധു (57) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ മധുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ഴ്ച മദ്യപിച്ച് വീട്ടിലെത്തിയ മകൻ സുധീഷ് വീട്ടിൽ ബഹളമുണ്ടാക്കുകയും അമ്മയെ മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ടു ചോദ്യം ചെയ്യാനെത്തിയ മധുവിനെ സുധീഷ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ മധുവിൻ്റെ വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ തുളച്ചുകയറിയതാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.
സംഭവം നടന്ന ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ മധുവിനെ നാട്ടുകാർ ചേർന്ന് രാജാക്കാട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രാജാക്കാട് പോലീസ് കേസെടുക്കുകയും സുധീഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
മദ്യത്തിന്റെ ദുരുപയോഗം കുടുംബ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Father dies after being assaulted by his son in Idukki.
#KeralaCrime, #Idukki, #DomesticViolence, #AlcoholAbuse, #Tragedy, #KeralaNews
