ADVERTISEMENT
ധാക്ക: ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമിടയില്‍ ബംഗ്ലാദേശില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. വിവിധ അക്രമസംഭവങ്ങളില്‍ ഇതുവരെ ആറ് പേര് കൊല്ലപ്പെട്ടു. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 3,75,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയമിച്ചിരിക്കുന്നത്.
ഇതുകൂടാതെ 50,000 സൈനീകരേയും വിന്യസിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷം ആഹ്വാനം നടത്തിയെങ്കിലും വോട്ടിംഗുമായി മുന്നോട്ടു പോവുകയാണ് ഭരണ കക്ഷിയായ അവാമി ലീഗ്.
മുഖ്യപ്രതിപക്ഷമായ ബി എന്‍ പിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. എതിരാളികളില്ലാത്ത സാഹചര്യത്തില്‍ നിരവധി സീറ്റുകളിലേക്ക് മത്സരം നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വക്താക്കള്‍ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ശെയ്ഖ് ഹസീന തന്നെ വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യതയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
SUMMARY: Dhaka: Amidst high security voting has begun in violence hit Bangladesh on Sunday morning despite opposition boycotted the election labelling it a 'farcical' contest.
Keywords: Bangladesh poll, Bangladesh, Awami League, Dhaka, Bangladesh Nationalist Party, BNP, Khaleda Zia, Sheikh Hasina
ഇതുകൂടാതെ 50,000 സൈനീകരേയും വിന്യസിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷം ആഹ്വാനം നടത്തിയെങ്കിലും വോട്ടിംഗുമായി മുന്നോട്ടു പോവുകയാണ് ഭരണ കക്ഷിയായ അവാമി ലീഗ്.
മുഖ്യപ്രതിപക്ഷമായ ബി എന്‍ പിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. എതിരാളികളില്ലാത്ത സാഹചര്യത്തില്‍ നിരവധി സീറ്റുകളിലേക്ക് മത്സരം നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വക്താക്കള്‍ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ശെയ്ഖ് ഹസീന തന്നെ വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യതയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
SUMMARY: Dhaka: Amidst high security voting has begun in violence hit Bangladesh on Sunday morning despite opposition boycotted the election labelling it a 'farcical' contest.
Keywords: Bangladesh poll, Bangladesh, Awami League, Dhaka, Bangladesh Nationalist Party, BNP, Khaleda Zia, Sheikh Hasina
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
