ആസാം അഭയാര്‍ത്ഥിക്യാമ്പുകളില്‍ മലേറിയ പടര്‍ന്നുപിടിക്കുന്നു; 13 മരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആസാം അഭയാര്‍ത്ഥിക്യാമ്പുകളില്‍ മലേറിയ പടര്‍ന്നുപിടിക്കുന്നു; 13 മരണം
ഗുവാഹതി: അസാമിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ മലേറിയയും മറ്റ് പകര്‍ച്ചവ്യാധികളും പകര്‍ന്നുപിടിച്ച് 13 പേര്‍ മരിച്ചു. കോക്രാജ് ഹര്‍, ചിരാംഗ്, ദര്‍ബി എന്നീ ജില്ലകളിലെ അഭയാര്‍ത്ഥിക്യാമ്പുകളിലാണ്‌ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആരോഗ്യവകുപ്പ് 303 റിലീഫ് ക്യാമ്പുകള്‍ തുറന്നു. 8102 അഭയാര്‍ത്ഥികളുടെ രക്തസാമ്പിളുകള്‍ പരിശോധന നടത്തി. ഇതില്‍ നൂറിലേറേ പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നിയമിച്ച 30 ഡോക്ടര്‍മാരടക്കം 117 പേരുടെ സേവനം അഭയാര്‍ത്ഥിക്യാമ്പുകളില്‍ ലഭ്യമാണ്‌. 47 പേരെ സ്ഥിതി വഷളായതിനെത്തുടര്‍ന്ന്‌ ആശുപത്രികളിലേയ്ക്ക് മാറ്റി. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ശുചിത്വം ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

English Summery
Guwahati: Altogether 13 refugees have died while over hundred have been affected by malaria in camps in Assam's Kokrajhar, Chirang and Dhubri districts, which were rocked by recent violence, Health Minister Himanta Biswa Sarma said on Saturday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia