സിറിയയില്‍ കലാപം രൂക്ഷം; മരണസംഖ്യ 19,000 കവിഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിറിയയില്‍ കലാപം രൂക്ഷം; മരണസംഖ്യ 19,000 കവിഞ്ഞു
ബെയ്‌റൂട്ട്: സിറിയയില്‍ അഭ്യന്തര കലാപം രൂക്ഷമായതായി റിപോര്‍ട്ട്. ഡമാസ്ക്കസില്‍ നിന്നും കലാപം ആലപ്പോ ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതായാണ്‌ സൂചന. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ മരണസംഖ്യ 19,000 കവിഞ്ഞതായി മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.

ഈ മാസം 2,750 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ്‌ കണക്ക്. 2011 മാര്‍ച്ച് മുതല്‍ നടന്നിട്ടുള്ളതില്‍ ഏറ്റവും ശക്തമായ ഏറ്റുമുട്ടലുകളാണ്‌ രാജ്യത്ത് നടക്കുന്നത്. മൂന്ന്‌ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ചാവേറാക്രമണത്തില്‍ സിറിയന്‍ പ്രതിരോധമന്ത്രി കൊല്ലപ്പെടുകയും പ്രസിഡന്റ് ബശാര്‍ അല്‍ അസദിന്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ഡമാസ്ക്കസില്‍ ശക്തമായ ഏറ്റുമുട്ടലുകളാണ്‌ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ നടക്കുന്നത്.

English Summery
Beirut: An activist group says more than 2,750 people have been killed in Syria so far this month, bringing the death toll since the conflict began to more than 19,000.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script