കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ അബു ദുജാന കൊല്ലപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 01.08.2017) ലഷ്‌കര്‍ ഇ തോയിബയുടെ മുതിര്‍ന്ന കമാന്‍ണ്ടര്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പുല്‍ വമ ജില്ലയിലെ ഹക്രിപോറ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

ദുജാനയും മറ്റ് രണ്ട് ഭീകരരും ഒളിവില്‍ താമസിച്ചിരുന്ന വീട് വളഞ്ഞായിരുന്നു സൈന്യത്തിന്റെ നീക്കം. ആരിഫ് എന്ന ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്റലിജന്‍സ് റിപോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു സൈന്യം എത്തിയത്.

അബു ദുജാനയുടെ ജീവന് സര്‍ക്കാര്‍ 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. മേയില്‍ പുല്‍ വമയില്‍ നിന്നും രക്ഷപ്പെട്ട അബു ദുജാന പിന്നീട് മടങ്ങിയെത്തുകയായിരുന്നു. മുന്‍പ് അഞ്ച് വട്ടം അബു ദുജാനയെ കുടുക്കാന്‍ സൈന്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

2014ല്‍ ഒരു ലക്ഷ്‌കര്‍ ഭീകരന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് സുരക്ഷ സൈന്യം അബു ദുജാനയെ ശ്രദ്ധിക്കുന്നത്. പിന്നീട് ഇക്കഴിഞ്ഞ ജൂലൈയില്‍ ബുര്‍ഹന്‍ വനിയുടെ സംസ്‌ക്കാര ചടങ്ങിലും ദുജാന പങ്കെടുത്തിരുന്നു.

കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ അബു ദുജാന കൊല്ലപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Abu Dujana, Lashkar-e-Taiba's (LeT) top commander in Jammu and Kashmir, and one another terrorist have been killed following a fierce early morning encounter in Hakripora village of Pulwama district in South Kashmir.

Keywords: National, Terrorism
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia