Toll Reduction | 'തകർന്ന റോഡുകളിൽ ടോൾ പിരിക്കുന്നത് അനീതി'; ടോൾ നിരക്ക് 80 ശതമാനം കുറയ്ക്കാൻ ഉത്തരവിട്ട് ഹൈകോടതിയുടെ ചരിത്രവിധി


● ജമ്മു കശ്മീർ ഹൈകോടതിയാണ് വിധി പറഞ്ഞത്.
● ദേശീയപാത 44-ലെ രണ്ട് ടോൾ ബൂത്തുകളിലെ നിരക്കുകളാണ് കുറച്ചത്.
● അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് നിർദേശം.
ശ്രീനഗർ: (KVARATHA) റോഡുകളുടെ ശോച്യാവസ്ഥ പരിഗണിച്ച് ടോൾ നിരക്കുകളിൽ വലിയ കുറവ് വരുത്തി ജമ്മു കശ്മീർ ഹൈകോടതിയുടെ സുപ്രധാന വിധി. ദേശീയപാത 44-ലെ രണ്ട് ടോൾ ബൂത്തുകളിലെ നിരക്കുകളാണ് നിർമ്മാണം പൂർത്തിയാകുന്നത് വരെ 80 ശതമാനം കുറയ്ക്കാൻ കോടതി ഉത്തരവിട്ടത്. ദേശീയപാതയുടെ ശോച്യാവസ്ഥ കണക്കിലെടുത്ത് ടോൾ പിരിക്കുന്നത് ന്യായരഹിതവും നീതിക്ക് നിരക്കാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു.
പത്താൻകോട്ട്-ഉധംപൂർ ദേശീയപാത 44-ന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാരും യാത്രക്കാരും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. വലിയ കുഴികളും അപൂർണമായ അറ്റകുറ്റപ്പണികളും മോശം പരിപാലനവും കാരണം ഈ ദേശീയപാതയിൽ അപകടങ്ങൾ പതിവാണ്. ഈ സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് നിയമവിരുദ്ധവും പൊതുജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യവുമാണെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. റോഡിന്റെ ശോച്യാവസ്ഥ കാരണം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും യാത്ര മണിക്കൂറുകളോളം വൈകുകയും ചെയ്യുന്നുവെന്ന് ഡ്രൈവർമാർ പറഞ്ഞു.
കോടതിയുടെ നിരീക്ഷണം
സൗകര്യങ്ങൾ നൽകുന്നതിന് പകരമായി ഈടാക്കുന്ന ഫീസാണ് ടോൾ. എന്നാൽ ഇവിടെ സൗകര്യങ്ങൾ ഒട്ടുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡിന്റെ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുന്നത് വരെ ടോൾ പിരിവ് പാടില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയപാത 44-ലെ രണ്ട് ടോൾ പ്ലാസുകളിൽ നിർമ്മാണം പൂർത്തിയാകുന്നത് വരെ 20 ശതമാനം ടോൾ മാത്രമേ ഈടാക്കാവൂ എന്ന് കോടതി ഉത്തരവിട്ടു.
ഈ വാർത്ത എല്ലാവർക്കും ഉപകാരപ്രദമായെന്ന് കരുതുന്നു. ഇതുപോലുള്ള കൂടുതൽ വാർത്തകൾക്കായി ഷെയർ ചെയ്യുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുക.
Jammu Kashmir High Court ordered an 80% reduction in toll rates at two toll booths on National Highway 44 due to poor road conditions, stating that collecting toll on damaged roads is unjust.
#TollReduction, #HighCourt, #JammuKashmir, #RoadCondition, #Justice, #Travel