മാംസനിബദ്ധമായിരുന്നില്ല ആ പ്രണയം! നെഹ്‌റുവും എഡ് വിന മൗണ്ട് ബാറ്റണും തമ്മിലുള്ള ബന്ധം വിശദീകരിച്ച് മകള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 31.07.2017) ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ആദ്യ പ്രസിഡന്റ് മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ ഭാര്യ എഡ് വിന മൗണ്ട്ബാറ്റണും തമ്മിലുള്ള പ്രണയത്തെ വിശദീകരിച്ച് മകള്‍ പമീല ഹിക്‌സ്. ഇരുവരുടേയും പ്രണയം മാംസനിബദ്ധമായിരുന്നില്ലെന്നും ഇരുവരും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നും പമീല പറയുന്നു.

മൗണ്ട് ബാറ്റണ്‍ പ്രഭു അവസാന വൈസ്രോയിയായി ഡല്‍ഹിയിലെത്തുമ്പോള്‍ പമീലയ്ക്ക് പതിനേഴ് വയസായിരുന്നു പ്രായം. ഈ സമയത്താണ് അമ്മ എഡ് വിന ആഷ്‌ലിയും നെഹ്‌റുവും തമ്മില്‍ പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഈ ബന്ധം വളര്‍ന്ന് ആഴമേറിയ പ്രണയമായി രൂപാന്തരപ്പെടുകയായിരുന്നു.

മാംസനിബദ്ധമായിരുന്നില്ല ആ പ്രണയം! നെഹ്‌റുവും എഡ് വിന മൗണ്ട് ബാറ്റണും തമ്മിലുള്ള ബന്ധം വിശദീകരിച്ച് മകള്‍

''അമ്മ പണ്ഡിറ്റ്ജിയില്‍ കണ്ടെത്തിയത് അവര്‍ മോഹിച്ചിരുന്ന ധിഷണയിലും ചേതനയിലുമുള്ള തുല്യതയും ചങ്ങാത്തവുമാണ് എന്നും പമീല പറയുന്നു.

ഇരുവരും ഇത്രയേറെ പ്രണയിച്ചിരുന്നുവെന്ന് വ്യക്തമാകുന്നത് നെഹ്‌റുവിന്റെ കത്തുകളില്‍ നിന്നുമായിരുന്നുവെന്നും പമീല പറഞ്ഞു. 'ഡോട്ടര്‍ ഓഫ് എംപയര്‍: ലൈഫ് ആസ് എ മൗണ്ട്ബാറ്റന്‍' എന്ന പമീലയുടെ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Nehru, Love
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia