Ruling | 'വിവാഹമോചന കേസ് നടക്കുന്ന സമയത്തും ഭര്‍തൃവീട്ടിലെ സൗകര്യങ്ങളില്‍ കഴിയാന്‍ ഭാര്യക്ക് അര്‍ഹതയുണ്ട്'; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-
സുപ്രീം കോടതി വിവാഹമോചന കേസിൽ ഭാര്യക്ക് അനുകൂല വിധി.
-
വിവാഹമോചന കാലയളവിൽ ഭാര്യക്ക് ഭർത്താവിന്റെ ജീവിത നിലവാരം തുടരാൻ അവകാശമുണ്ട്.
-
ഒരു മലയാളി ദമ്പതികളുടെ കേസിലാണ് ഈ വിധി.
ന്യൂഡല്‍ഹി: (KVARTHA) വിവാഹമോചന കേസ് നടക്കുന്ന സമയത്തും ഭര്‍ത്താവിന്റെ വീട്ടിലെ സൗകര്യങ്ങളില്‍ കഴിയാന്‍ ഭാര്യക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2008ല്‍ വിവാഹിതരായ മലയാളി ദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിലാണ് ഈ വിധി.
ഡോക്ടറായ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ ജീവനാംശത്തിനായി കോടതിയെ സമീപിച്ചു. ഭാര്യയുടെ അഭ്യര്‍ത്ഥന പരിഗണിച്ച കുടുംബ കോടതി, ഭര്‍ത്താവ് ഭാര്യക്ക് മാസം 1.75 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് വിധിച്ചു.

എംഎസ്സി യോഗ്യതയുള്ള തനിക്ക് നേരത്തേ ജോലിയുണ്ടായിരുന്നെന്നും ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം ഇത് ഉപേക്ഷിക്കേണ്ടിവന്നെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഭര്‍ത്താവ് മദ്രാസ് ഹൈക്കോടതിയില്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തുക കുറക്കുകയായിരുന്നു. ജീവനാംശം 80,000 രൂപയായി കുറച്ചു. തുടര്‍ന്നാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്.
എന്നാല്‍, സുപ്രീം കോടതി ഈ വിധിയെ റദ്ദാക്കി കുടുംബ കോടതിയുടെ വിധി ശരിവച്ചു. കുടുംബക്കോടതി വിധിച്ച 1.75 ലക്ഷം രൂപ ജീവനാംശം ഇടക്കാല ആശ്വാസമെന്ന നിലയില്‍ പുനഃസ്ഥാപിച്ചു നല്‍കി. വിവാഹമോചന കേസ് നടക്കുന്ന സമയത്തും ഭാര്യക്ക് ഭര്‍ത്താവിന്റെ വീട്ടിലെ സൗകര്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും, അതിനനുസരിച്ചുള്ള ജീവനാംശം നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
#divorcelaw #womensrights #alimony #supremecourt #india #womenempowerment