SWISS-TOWER 24/07/2023

എട്ടുവയസുകാരനെ കുരുതി കഴിച്ചു; മന്ത്രവാദിക്ക് വധശിക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജാജ്പൂര്‍: (www.kvartha.com 05.08.2015) എട്ട് വയസുകാരനെ കുരുതി കൊടുത്ത സംഭവത്തില്‍ 30കാരനായ മന്ത്രവാദിക്ക് വധശിക്ഷ. പീതാംബര ഗൈപേയ് എന്നയാള്‍ക്കാണ് ജില്ല കോടതി വധശിക്ഷ വിധിച്ചത്.

2010 ഫെബ്രുവരി 11ന് ഇച്ചനഗരപട്ടണ ഗ്രാമത്തിലാണ് കുരുതി നടന്നത്. സംഭവം നാടിനെ ഞെട്ടിച്ചിരുന്നു. 22 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്.

എട്ടുവയസുകാരനെ കുരുതി കഴിച്ചു; മന്ത്രവാദിക്ക് വധശിക്ഷ

കുട്ടിയുടെ കഴുത്തറുത്ത ശേഷം ശരീര ഭാഗങ്ങള്‍ വെട്ടിമുറിച്ചു. കുട്ടിയെ ചോക്ലേറ്റുകള്‍ നല്‍കി വശീകരിച്ചാണ് കുരുതി നടത്തിയ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്.

ഫെബ്രുവരി 12ന് കുട്ടിയുടെ തലയില്ലാത്ത മൃതദേഹം അഴുക്കുചാലില്‍ നിന്നും കണ്ടെടുത്തിരുന്നു. എന്നാല്‍ കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല. അറുത്തുമാറ്റിയ തല പൂജാകര്‍മ്മങ്ങളോടെ മന്ത്രവാദിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.

ഫെബ്രുവരി 17ന് മകനെ കാണാനില്ലെന്ന് വ്യക്തമാക്കി കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകത്തെ കുറിച്ച് പുറം ലോകം അറിയുന്നത്.

SUMMARY: JAJPUR: A local court in Jajpur district on Tuesday awarded death sentence to a 30-year-old self-styled ‘tantrik’ after convicting him for killing an eight-year-old boy in a human sacrifice case.

Keywords: Tantrik, Humnan sacrifice, Death sentence,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia