കൊച്ചിയിൽ അജ്മൽ കസബിനായി പ്രാർത്ഥന; ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി

 


കൊച്ചിയിൽ അജ്മൽ കസബിനായി പ്രാർത്ഥന; ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി
കൊച്ചി: നവംബർ 21ന് തൂക്കിലേറ്റിയ അജ്മൽ കസബിന്റെ ആത്മശാന്തിക്കായി കൊച്ചിയിലെ ഒരു ആരാധനാലയത്തിൽ പ്രാർത്ഥന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി. കസബിനെ തൂക്കിലേറ്റിയതിന്റെ തൊട്ടടുത്ത വെള്ളിയാഴ്ചയാണ് പ്രാർത്ഥന നടന്നത്.

പതിവു നിസ്ക്കാരത്തിനു ശേഷം മരിച്ചവർക്കായുള്ള പ്രത്യേക പ്രാർത്ഥനയിൽ അജ്മൽ കസബിന്റെ പേരും ഉൾപ്പെടുത്തുകയായിരുന്നു. കസബിനെ തൂക്കിലേറ്റിയ നടപടിയെ പ്രസംഗത്തിൽ വിമ‌‌ർശിക്കുകയും ചെയ്‌തു. പതിവു നിസ്‌കാരം കഴിഞ്ഞതോടെ വിശ്വാസികളിൽ പലരും പിരിഞ്ഞുപോയതിനാൽ കുറച്ചുപേർ മാത്രമാണ് മയ്യത്ത് നിസ്കാരത്തിൽ പങ്കെടുത്തത്. കസബിന്റെ പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവിടെയുണ്ടായിരുന്നവരിൽ ഒരു വിഭാഗം ശക്തമായി പ്രതിഷേധിച്ചു. 

പള്ളിക്കമ്മിറ്റിയില്പെട്ട പെരുമ്പാവൂർ ചേലക്കുളം സ്വദേശിയാണ് പ്രാർത്ഥനയ്ക്ക് മുൻ കൈയ്യെടുത്തത്. എന്നാൽ സംഭവം വിവാദമായതോടെ പള്ളികമ്മിറ്റിയിൽ നിന്നും ഇയാളെ പുറത്താക്കി. എന്നാൽ വിവാദം കെട്ടടങ്ങിയ ശേഷം ഇയാളെ വീണ്ടും പള്ളിക്കമ്മിറ്റിയിൽ തിരിച്ചെടുക്കാൻ വീണ്ടും നിക്കമാരംഭിച്ചതോടെ ചിലർ വിവരം പോലീസിന്റെ ശ്രദ്ധയില്പ്പെടുത്തുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്റലിജൻസ് ബ്യൂറോ ഇതുസംബന്ധിച്ച് അന്വേഷണവുമായി മുൻപോട്ട് പോകുന്നത്. 

2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ 164 പേരാണ് കൊല്ലപ്പെട്ടത്. നവംബർ 21ന് പൂനെയിലെ ഏർവാഡ ജയിലിലാണ് അജ്മൽ കസബിനെ തൂക്കിലേറ്റിയത്.

Keywords: Kerala, Ajmal Kasab, Intelligence Beuro, Kochi, Mosque, Friday, Prayer, Committee, Suspension, Mumbai terror attack, Victims,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia