SWISS-TOWER 24/07/2023

സുപ്രീം കോടതി തുണച്ചു; മോഡി ക്യാബിനറ്റിലെ 13 പേര്‍ക്ക് മന്ത്രിമാരായി തുടരാം

 


ന്യൂഡല്‍ഹി: (www.kvartha.com 27.08.2014) ക്രിമിനല്‍ കേസില്‍ പ്രതികളായവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് സുപ്രീം കോടതി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് നടത്തിയ ഉത്തരവിലാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.

മന്ത്രിസഭയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരവും അവകാശവും പ്രധാനമന്ത്രിക്കാണ്. ഇതില്‍ കോടതികള്‍ ഇടപെടുന്നത് ശരിയല്ല. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിപദവിയിലേയ്ക്ക് പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രി വിവേകപൂര്‍വ്വമായി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ ഉള്‍പ്പെടുന്ന അഞ്ചംഗ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ നരേന്ദ്ര മോഡി മന്ത്രിസഭയിലെ 14 പേരുടെ മന്ത്രിപദവി സുരക്ഷിതമായി.

സുപ്രീം കോടതി തുണച്ചു; മോഡി ക്യാബിനറ്റിലെ 13 പേര്‍ക്ക് മന്ത്രിമാരായി തുടരാംഅസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോര്‍മസിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം കേസുകള്‍ ഉള്ളത് ഉമാഭാരതിയുടെ പേരിലാണ്. 13 കേസുകളാണ് മോഡി മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയായ ഉമാഭാരതിയുടെ പേരിലുള്ളത്. ഇതില്‍ രണ്ടെണ്ണം വധശ്രമവും ഒരെണ്ണം വര്‍ഗീയകലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസുമാണ്.

കേസുകളുടെ കാര്യത്തില്‍ മോഡി മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം നിതിന്‍ ഗഡ്കരിക്കാണ്. 4 ക്രിമിനല്‍ കേസുകളാണ് ഗഡ്കരിയുടെ പേരിലുള്ളത്.

SUMMARY: New Delhi: The Supreme Court on Wednesday dismissed a petition seeking the removal of Cabinet ministers with criminal background. "We leave it to the wisdom of the Prime Minister whether to appoint people with criminal background or not," the apex court said in its judgement.

Keywords: Supreme Court, Criminal MPs, Judiciary, Narendra Modi, Convicted Lawmakers, India, Bharatiya Janata Party
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia