റഷ്യന്‍ സഹായത്തോടെ ഇന്ത്യയില്‍ 12 ആണവ നിലയങ്ങള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 11.12.2014) റഷ്യയുടെ സഹായത്തോടെ ഇന്ത്യയില്‍ 12 ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ധാരണ. പ്രതിരോധ മേഖലയിലും പരസ്പരം സഹകരിക്കാനും ധാരണയായിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

16 കരാറുകളില്‍ ഇരു രാഷ്ട്ര നേതാക്കളും ഒപ്പുവെച്ചു. കൂടം കുളത്തേയ്ക്ക് രണ്ട് റിയാക്ടറുകള്‍ കൂടി റഷ്യ നല്‍കും. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് റഷ്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വാണിജ്യം, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ആണവോര്‍ജ്ജം, എണ്ണ പര്യവേക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

റഷ്യന്‍ സഹായത്തോടെ ഇന്ത്യയില്‍ 12 ആണവ നിലയങ്ങള്‍റഷ്യയില്‍ നിന്നും എണ്ണ, പ്രകൃതിവാതകങ്ങളുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കാനും ധാരണയായി. ആണവോര്‍ജ്ജ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റഷ്യ ആണവ റിയാക്ടറുകള്‍ നല്‍കുന്നത്. കൂടം കുളത്തിന് പുറമെ മറ്റൊരു സ്ഥലം കൂടി ആണവ നിലയം സ്ഥാപിക്കാനായി കണ്ടെത്തും.

SUMMARY: Prime Minister Narendra Modi told President Vladimir Putin on Thursday that Russia will remain India's top defence supplier, even though New Delhi's options had improved since the end of the Cold War.

Keywords: Prime Minister, PM, Narendra Modi, Russia, Nuclear,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia