SWISS-TOWER 24/07/2023

കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സ് ചവറ്റുകൊട്ടയിലിടണം: രാഹുല്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവിനെ മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ നടപടി ശുദ്ധ വിവരക്കേടാണെന്നും ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശം നല്‍കുന്നതിനെ അനുകൂലിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ചവറ്റുകൊട്ടയിലിടണമെന്നും രാഹുല്‍ തുറന്നടിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ വിമര്‍ശിച്ചത്. പ്രസ്താവന നടത്തിയ ശേഷം രാഹുല്‍ ഗാന്ധി സ്ഥലം വിടുകയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന ജൂലൈ 10ന് പുറപ്പെടുവിച്ച സുപ്രീം കോടതി വിധിക്കെതിരായ ഓഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സ് ചവറ്റുകൊട്ടയിലിടണം: രാഹുല്‍പ്രതിപക്ഷവും മറ്റു സഖ്യകക്ഷികളും ഓര്‍ഡിനന്‍സിനെതിരെ ശക്തമായി രംഗത്തുവന്ന അവസരത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഈ സാഹചര്യത്തില്‍ യു.പി.എ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിച്ചേക്കുമെന്നാണ് സൂചന.
Keywords : New Delhi, Rahul Gandhi, Central Government, National, Ordinance, Convicted, Politicians, Nonsense, Supreme Court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia