സ­ദാചാ­ര ഗു­ണ്ട­ക­ളു­ടെ ആ­ക്ര­മ­ണ­ത്തില്‍ പോ­ലീസ് ഓ­ഫീ­സ­റു­ടെ മ­കള്‍ക്കും മര്‍­ദ്ദ­ന­മേറ്റു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ­ദാചാ­ര ഗു­ണ്ട­ക­ളു­ടെ ആ­ക്ര­മ­ണ­ത്തില്‍ പോ­ലീസ് ഓ­ഫീ­സ­റു­ടെ മ­കള്‍ക്കും മര്‍­ദ്ദ­ന­മേറ്റു

മം­ഗ­ലാ­പുരം: ശ­നി­യാഴ്­ച രാത്രി പ­ടീ­ലി­ലെ സ്വ­കാര്യ സ്‌­റ്റേ ഹോ­മില്‍ ന­ട­ന്ന സ­ദാചാ­ര ഗു­ണ്ട­ക­ളു­ടെ ആ­ക്ര­മ­ണ­ത്തില്‍ ന­ഗ­ര­ത്തി­ലെ ഒ­രു പോ­ലീസ് ഓ­ഫീ­സ­റു­ടെ മ­കള്‍ക്കും മര്‍­ദ്ദ­ന­മേറ്റ­ത് പു­റ­ത്തു­വന്നു. എ­ന്നാല്‍ ഇ­ത് സം­ബ­ന്ധി­ച്ച കൂ­ടുതല്‍ വി­വ­ര­ങ്ങള്‍ വെ­ളി­പ്പെ­ടു­ത്താന്‍ പോ­ലീ­സ് വി­സ­മ്മ­തി­ച്ചു.

കെ­ട്ടി­ട­ത്തില്‍ ന­ടന്ന­ത് ഉ­ന്മാ­ദ­മേ­ള­യ­ല്ലെന്നും സ­ഹ­പാഠി­ക­ളു­ടെ ജ­ന്മ­ദിനാ­ഘോ­ഷ­മാ­യി­രു­ന്നു­വെ­ന്നു­മാ­ണ് പോ­ലീ­സി­ന്റെ വി­ശ­ദീ­ക­രണം. ആ­ഘോ­ഷ­ത്തില്‍ 13 ആണ്‍­കു­ട്ടി­കളും ഏ­ഴോ­ളം പെണ്‍­കു­ട്ടി­ക­ളു­മാ­ണ് സം­ബ­ന്ധി­ച്ചത്. ന­ഗ­ര­ത്തി­ലെ സ­ഹ്യാ­ദ്രി, ശ്രീ­ദേവി, രോ­ഷ്‌നി നി­ലയ കോ­ളേ­ജു­ക­ളി­ലെ വി­ദ്യാര്‍­ത്ഥി­ക­ളാ­ണു­ണ്ടാ­യി­രു­ന്നത്.

ആ­റു മ­ണി­ക്കാ­ണ് ആ­ഘോ­ഷ പ­രി­പാ­ടി­കള്‍ തു­ട­ങ്ങി­യത്. ഇ­വി­ടെ നി­ന്നും മ­യ­ക്കു­മ­രുന്നോ മ­റ്റ് ലഹ­രി പ­ദാര്‍ത്ഥ­ങ്ങളോ ക­ണ്ടെ­ത്താ­നാ­യില്ല. ഭ­ക്ഷ­ണ സാ­ധ­ന­ങ്ങ­ളും, ഒ­ഴി­ഞ്ഞ ബി­യര്‍ കു­പ്പി­ക­ളു­മാ­ണ് ക­ണ്ടെ­ടു­ത്ത­തെ­ന്നാ­ണ് പോ­ലീ­സ് പ­റ­യു­ന്നത്. മം­ഗ­ലാ­പു­രം സി­റ്റി കോര്‍­പ­റേ­ഷ­നി­ലെ കോര്‍­പ്പ­റേ­റ്റര്‍ മോ­ഹന്‍ പ­ടീ­ലി­ന് സം­ഭ­വ­ത്തില്‍ ബ­ന്ധ­മൊ­ന്നു­മി­ല്ലെ­ന്ന് ക­ണ്ടെ­ത്തി­യ­തി­നെ തു­ടര്‍­ന്നാ­ണ് അ­ദ്ദേഹ­ത്തെ വി­ട്ട­യ­ച്ച­തെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു.
Keywords:  Mangalore rave party,  Mangalore, Girl, Youth, attack, Assault, Case, Karnataka, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script