Protest | വഖ്ഫ് ബിൽ: ലോക്സഭയിൽ ബിൽ കീറിയെറിഞ്ഞ് ഒവൈസിയുടെ പ്രതിഷേധം, വീഡിയോ

 
Owaisi Tears Waqf Bill in Lok Sabha, Calls it a Declaration of War Against Muslims
Owaisi Tears Waqf Bill in Lok Sabha, Calls it a Declaration of War Against Muslims

Photo Credit: Screenshot from an X Video by Asaduddin Owaisi

● ബിൽ ഭരണഘടനാ വിരുദ്ധമെന്ന് ഒവൈസി ആരോപിച്ചു.
● വഖ്ഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ ശ്രമമെന്ന് ആരോപണം.
● ലോക്സഭയിൽ ബിൽ പാസാക്കിയത് വിവാദമായി.

ന്യൂഡൽഹി: (KVARTHA) വഖഫ് (ഭേദഗതി) ബില്ലിനെതിരെ ലോക്സഭയിൽ രൂക്ഷമായ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ബില്ലിനെതിരെ സംസാരിച്ച ശേഷം, അദ്ദേഹം ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. മുസ്ലിം സമുദായത്തിനെതിരായ യുദ്ധപ്രഖ്യാപനമാണിതെന്ന് ഒവൈസി ആരോപിച്ചു.

ബ്രിട്ടീഷുകാർക്കെതിരെ ദക്ഷിണാഫ്രിക്കയിൽ മഹാത്മാഗാന്ധി നടത്തിയ പ്രതിഷേധത്തോട് ഇതിനെ താരതമ്യം ചെയ്താണ് ഒവൈസി ബിൽ കീറിയെറിഞ്ഞത്. "എന്റെ മനസ്സാക്ഷി ഇത് അംഗീകരിക്കുന്നില്ല," ഒവൈസി പറഞ്ഞു. "ഗാന്ധിയെപ്പോലെ, ഞാനും ഈ നിയമം കീറുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിൽ ഈ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് സ്വത്തുക്കൾ മുസ്ലിം നിയന്ത്രണത്തിൽ നിന്ന് എടുത്തുകളയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ഒവൈസി ആരോപിച്ചു. "ഇതിലൂടെ കൈയേറ്റക്കാരൻ ഉടമയാകും, മുസ്ലിം അല്ലാത്ത ഒരാൾ വഖഫ് ബോർഡിന്റെ ഭരണം നടത്തും," അദ്ദേഹം വാദിച്ചു. ബില്ല് മുസ്ലിംകളുടെ വിശ്വാസത്തിനും അവകാശങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

14 മണിക്കൂറോളം നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിൽ ലോക്സഭ ബിൽ പാസാക്കി. പാർലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണ് സർക്കാർ ബിൽ പാസാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. വഖഫ് പിടിച്ചെടുക്കാനുള്ള സർക്കാർ ശ്രമം ഇന്ത്യ സഖ്യത്തിലെ എം.പിമാർ തുറന്നുകാട്ടി. എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണയോടെയാണ് ബിൽ ലോക്സഭ കടന്നത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തു, 232 അംഗങ്ങൾ എതിർത്തു.


ജഗദാംബിക പാൽ അധ്യക്ഷനായ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) സമർപ്പിച്ച കരട് ബിൽ നിയമവിരുദ്ധമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. എന്നാൽ, കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടിയ ഏത് ബില്ലും പാർലമെന്റിൽ കൊണ്ടുവരാനുള്ള അധികാരം സർക്കാരിനുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പറഞ്ഞു. സ്പീക്കർ പ്രേമചന്ദ്രന്റെ ക്രമപ്രശ്നം തള്ളിയതോടെ ബിൽ അവതരണത്തിന് കളമൊരുങ്ങി.

ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Asaduddin Owaisi tore the Waqf Amendment Bill in Lok Sabha, calling it a declaration of war against Muslims. The bill's passage amidst controversy and opposition protests has sparked widespread debate.

#WaqfBill, #OwaisiProtest, #LokSabha, #MuslimRights, #IndiaPolitics, #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia