SWISS-TOWER 24/07/2023

തമിഴ്‌നാട്ടിലെ ഇഷ്ടിക ചൂളയില്‍ നിന്നും 300 തൊഴിലാളികളെ രക്ഷപ്പെടുത്തി

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 30.05.2016) തമിഴ്‌നാട്ടിലെ ഇഷ്ടിക ചൂളയില്‍ നിന്നും 80 കുട്ടികള്‍ ഉള്‍പ്പെടെ 300 തൊഴിലാളികളെ പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. തക്കതായ പ്രതിഫലമില്ലാതെ 20 മണിക്കൂറോളം ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഉടമ്പടി പ്രകാരം ജോലിക്കെത്തിയവരായിരുന്നു ഇവര്‍.

ഒറീസയില്‍ നിന്നുള്ളവരാണ് ഇവരില്‍ മുഴുവന്‍ പേരും. കഴിഞ്ഞ നവംബറിലാണിവര്‍ തമിഴ്‌നാട്ടിലെത്തിയത്. ഓരോ കുടുംബത്തിനും 12,000 രൂപ മുന്‍കൂര്‍ നല്‍കി ഇഷ്ടിക ചൂള ഉടമ ഇവരെ ചൂഷണം ചെയ്ത് വരികയായിരുന്നു.

ഇഷ്ടികയുണ്ടാക്കുന്നതിന് നൂറ്റി ഒന്നോളം കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ 200 രൂപയാണ് വേതനമായി ലഭിച്ചിരുന്നത്. ഇഷ്ടിക വാഹനങ്ങളില്‍ കയറ്റുന്നവര്‍ക്കാകട്ടെ ആഴ്ചയില്‍ 240 രൂപയും.

ചൂള തൊഴിലാളികളില്‍ ഒരാളെ ഉടമ മര്‍ദ്ദിക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ പോലീസിനെ ഇക്കാര്യമറിയിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ ഇഷ്ടിക ചൂളയില്‍ നിന്നും 300 തൊഴിലാളികളെ രക്ഷപ്പെടുത്തി

SUMMARY: CHENNAI: Over 300 workers including 88 children were rescued from a brick kiln in Tamil Nadu today where they were being forced to work for up to 20 hours a day without a proper salary.

Keywords: National, CHENNAI, 300 workers, 88 children, Rescued, Brick kiln, Tamil Nadu, Forced to work, 20 hours, Salary, Police.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia