ഗുജറാത്തില്‍ പെരുന്നാളിന് മാളില്‍ കയറാന്‍ മുസ്ലിം വിഭാഗക്കാരില്‍ നിന്നും പ്രവേശന ഫീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: മോഡിയുടെ ഗുജറാത്തില്‍ വീണ്ടും ഒരു മുസ്ലിം വിവേചനത്തിന്റെ വാര്‍ത്ത. പെരുന്നാള്‍ ദിനത്തില്‍ മാളില്‍ കയറാന്‍ മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശന ഫീസ് വാങ്ങിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. അഹമ്മദാബാദിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളുകളിലൊന്നായ ഹിമാലയ മാളിലാണ് ഇത്തരത്തില്‍ വിവേചനം ഉണ്ടായത്.

20 രൂപയാണ് പ്രവേശന ഫീസായി വാങ്ങിയത്. മാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ പണം തിരിച്ചുനല്‍കും. എന്നാല്‍ മറ്റു മതക്കാരില്‍ നിന്നും ഈടാക്കാത്ത ഈ പണം എന്ത് കൊണ്ട് ഒരു പ്രത്യേക സമുദായക്കാരില്‍ നിന്ന് മാത്രമായി വാങ്ങിയെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. ഫീസ് നല്‍കാത്തവരെ തിരഞ്ഞുപിടിച്ച് നിര്‍ബന്ധിച്ച് പണം വാങ്ങിയതായി ഡല്‍ഹി സ്വദേശി സെയ്ദ് ഷെയ്ഖ് പറഞ്ഞു.

ഗുജറാത്തില്‍ പെരുന്നാളിന് മാളില്‍ കയറാന്‍ മുസ്ലിം വിഭാഗക്കാരില്‍ നിന്നും പ്രവേശന ഫീസ്അതേസമയം എല്ലാ ആഘോഷ സമയങ്ങളിലും ഇത്തരത്തില്‍ പ്രവേശന ഫീസ് വാങ്ങിക്കാറുണ്ടെന്നും വരുന്ന ദീവാലിയുടെ സമയത്തും ഇത്തരത്തില്‍ ഫീസ് വാങ്ങിക്കുമെന്നും മാള്‍ മാനേജര്‍ ദീപ ബട്‌നഗര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈദ് ആഘോഷത്തിനിടയില്‍ ഇതേ മാളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു വിഭാഗം ഗ്ലാസുകള്‍ തകര്‍ത്തിരുന്നു. ഇതൊഴിവാക്കാണ് ഇത്തവണ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം മാളിലെ തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുണ്ടായത്. സാധാരണ ദിവസങ്ങളില്‍ 10,000 പേരാണ് മാളില്‍ വരാറുണ്ടായിരുന്നത്. എന്നാല്‍ ഈദ് ദിനത്തില്‍ 30,000 ല്‍ അധികം പേര്‍ മാള്‍ സന്ദര്‍ശിച്ചുവെന്നും ദീപ പറഞ്ഞു.

Keywords : Narendra Modi, Gujarat, Ahmedabad, Shop, National, Muslim, Shopping Mall, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia