കേജരിവാളിന്റെ ജനത ദര്‍ബാറിന് വിട

 


ADVERTISEMENT

ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് പരിഹാരം കാണാന്‍ ഡല്‍ഹി മുഖ്യമന്ത്രി നടത്തിയ ജനത ദര്‍ബാര്‍ ഇനിയുണ്ടാവില്ല. ആഴ്ചയില്‍ ഒരിക്കല്‍ ഓരോ ഏരിയ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്ക് തന്നെ കാണാന്‍ മറ്റ് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് കേജരിവാള്‍ അറിയിച്ചു. ജനങ്ങളുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഹെല്പ് ലൈന്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
കേജരിവാളിന്റെ ജനത ദര്‍ബാറിന് വിടകഴിഞ്ഞ ദിവസം ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ നടത്തിയ ജനത ദര്‍ബാര്‍ ജനത്തിരക്കുമൂലം പാതിവഴിയില്‍ മുടങ്ങിയിരുന്നു. ജനങ്ങള്‍ സുരക്ഷ ബാരിക്കേഡുകള്‍ തകര്‍ത്തതോടെ പോലീസ് കേജരിവാളിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് കേജരിവാള്‍ പൊതുജനങ്ങളോട് മാപ്പുപറഞ്ഞിരുന്നു. ജനത ദര്‍ബാര്‍ ശരിയായ രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: New Delhi: Scrapping the plan of holding weekly public grievance hearings, Chief Minister Arvind Kejriwal on Monday said he would instead visit different parts of the city every Saturday to meet Delhiites over their problems.
Keywords: Arvind Kejriwal, Delhi, New Delhi, Janta darbar, AAP, Aam Aadmi Party


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia