No Bail | അഴിമതി കേസ്: ചന്ദ്രബാബു നായിഡുവിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം ഒമ്പതിലേക്ക് മാറ്റി

 


ന്യൂഡെല്‍ഹി: (KVARTHA) അഴിമതിക്കേസില്‍ അറസ്റ്റിലായ ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബര്‍ ഒമ്പതിലേക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയാണ് ആന്ധ്രാപ്രദേശ് സര്‍കാരിനെ പ്രതിനിധീകരിച്ച് ഹാജരാകുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ സമര്‍പിച്ചിരിക്കുന്ന എല്ലാ രേഖകളും ഹാജരാക്കണമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബോല എം ത്രിവേദി എന്നിവര്‍ ആവശ്യപ്പെട്ടു. നായിഡുവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, അഭിഷേക് സിങ്‌വി, സിദ്ധാര്‍ഥ് ലുത്ര എന്നിവരാണ് ഹാജരാകുന്നത്.

No Bail | അഴിമതി കേസ്: ചന്ദ്രബാബു നായിഡുവിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം ഒമ്പതിലേക്ക് മാറ്റി

2015-18 കാലയളവില്‍ സംസ്ഥാനത്തെ നൈപുണ്യ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ക്കായി 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 371 കോടിയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ സൂത്രധാരന്‍ ചന്ദ്രബാബു നായിഡുവാണെന്നുമാണ് ആരോപിക്കുന്നത്.

Keywords: News, National, No Bail, Chandrababu Naidu, Supreme Court, Bribe Case, No Bail For Chandrababu Naidu Today, Supreme Court Defers Hearing To Oct 9.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia