ചാനല്‍ റിപ്പോര്‍ട്ടര്‍ രാജിവെച്ചു; വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവം വഴിതിരിവില്‍
Jul 16, 2012, 15:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹത്തി : ഗുവാഹത്തിയിലെ ഒരു പമ്പിനു മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി പാര്‍ട്ടി കഴിഞ്ഞ് പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഇരുപതോളം വരുന്ന സംഘം അപമാനിച്ച സംഭവത്തില്‍ വിവാദത്തിലകപ്പെട്ട ന്യൂസ്ലൈവ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി നിയോഗ് ജോലിയില്‍ നിന്നും രാജിവച്ചു.
റിപ്പോര്‍ട്ടര്‍ ഉള്‍പ്പെട്ട സംഘമാണ് പീഡനസംഭവം ആസൂത്രണം ചെയ്തതെന്ന് അണ്ണ ഹസാരെ സംഘാംഗവും വിവരാവകാശപ്രവര്‍ത്തകനുമായ അഖില്‍ ഗൊഗൊയ് ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം വഴിതിരിവിലായിരിക്കുന്നത്.
അതിനിടെ പ്രധാന പ്രതിയായ അമര്‍ ജ്യോതി കാലിറ്റയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അസം ഡിജിപി ജയന്ത നാരായണ്‍ ചൗധരി അറിയിച്ചിട്ടുണ്ട്.
അപമാനിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ തക്കവിധം പെണ്‍കുട്ടിയെ വെളിച്ചത്തേക്ക് മാറ്റിനിര്‍ത്താന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുന്നതായുള്ള ശബ്ദരേഖയുള്ള ദൃശ്യങ്ങള്‍ ഗൊഗൊയ് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പുറത്തുവിട്ടിരുന്നു. ചാനല്‍ റിപ്പോര്‍ട്ടറുടെ ശബ്ദഭാഗങ്ങള് ഒഴിവാക്കിയാണ് ചാനല്‍ ദൃശ്യം സംപ്രേഷണം ചെയ്തതെന്നാണ് ഗൊഗൊയുടെ ആരോപണം. അതേസമയം ഗൊഗൊയ് തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍ പറയുന്നു.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഗൊഗൊയിയുടെ വിശ്വാസ്യത ചോദ്യംചെയ്യുന്ന വാര്‍ത്ത നേരത്തേ ചാനല്‍ സംപ്രേഷണം ചെയ്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ശബ്ദം മാറ്റിയ ദൃശ്യങ്ങള്‍ ഗൊഗൊയ് പുറത്തുവിട്ടതെന്ന് ചാനല്‍ എഡിറ്റര്‍ സറീര്‍ ഹുസൈന് കുറ്റപ്പെടുത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നും ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അസമിലെ വിവിധ ദൃശ്യമാധ്യമങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. ആറുദിവസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പൊലീസിന് സാധിക്കാത്തത് വിദ്യാര്‍ത്ഥി സംഘടനകളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പീഡനം നടക്കുന്ന സ്ഥലത്ത് പെട്ടെന്ന് ഓടിയെത്താന്‍ പോലീസ് യന്ത്രമല്ലെന്ന് ഡിജിപി വ്യക്തമാക്കിയതും മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഏഴുപേര്‍ മാത്രമാണ് ഇതിനകം പിടിയിലായിട്ടുള്ളത്. തിരിച്ചറിഞ്ഞ അഞ്ചുപേരെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കുവേണ്ടി അസമിലും മറ്റ് സംസ്ഥാനങ്ങളിലും തെരച്ചില്‍ ഊര്‍ജ്ജിതമായിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളും വനിത സംഘടനകളും അസമില്‍ തെരുവില്‍ ഇറങ്ങിയതോടെ ഈ പീഡനത്തിന് ദേശീയ പ്രധാന്യം കൈവന്നിരിക്കുകയാണ്. ദേശീയ മനുഷ്യവകാശ കമ്മീഷന് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. രാജ്യത്തിന്റെ പല ഭാഗത്തും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്നതിന് തെളിവാണ് ഈ സംഭവമെന്ന് വിവിധ സംഘടനകള്‍ പ്രതികരിക്കുന്നു. പെണ്‍കുട്ടിയെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് കൗണ്‍സിലിംഗ് നല്‍കുമെന്ന് നാഷണല്‍ കമ്മീഷന് ഫോര്‍ വുമണ്‍സ്(NWC)അംഗം അല്‍ക്കാ ലാംബ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ഉള്‍പ്പെട്ട സംഘമാണ് പീഡനസംഭവം ആസൂത്രണം ചെയ്തതെന്ന് അണ്ണ ഹസാരെ സംഘാംഗവും വിവരാവകാശപ്രവര്‍ത്തകനുമായ അഖില്‍ ഗൊഗൊയ് ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം വഴിതിരിവിലായിരിക്കുന്നത്.
അതിനിടെ പ്രധാന പ്രതിയായ അമര്‍ ജ്യോതി കാലിറ്റയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അസം ഡിജിപി ജയന്ത നാരായണ്‍ ചൗധരി അറിയിച്ചിട്ടുണ്ട്.
അപമാനിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ തക്കവിധം പെണ്‍കുട്ടിയെ വെളിച്ചത്തേക്ക് മാറ്റിനിര്‍ത്താന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുന്നതായുള്ള ശബ്ദരേഖയുള്ള ദൃശ്യങ്ങള്‍ ഗൊഗൊയ് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പുറത്തുവിട്ടിരുന്നു. ചാനല്‍ റിപ്പോര്‍ട്ടറുടെ ശബ്ദഭാഗങ്ങള് ഒഴിവാക്കിയാണ് ചാനല്‍ ദൃശ്യം സംപ്രേഷണം ചെയ്തതെന്നാണ് ഗൊഗൊയുടെ ആരോപണം. അതേസമയം ഗൊഗൊയ് തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍ പറയുന്നു.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഗൊഗൊയിയുടെ വിശ്വാസ്യത ചോദ്യംചെയ്യുന്ന വാര്‍ത്ത നേരത്തേ ചാനല്‍ സംപ്രേഷണം ചെയ്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ശബ്ദം മാറ്റിയ ദൃശ്യങ്ങള്‍ ഗൊഗൊയ് പുറത്തുവിട്ടതെന്ന് ചാനല്‍ എഡിറ്റര്‍ സറീര്‍ ഹുസൈന് കുറ്റപ്പെടുത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നും ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അസമിലെ വിവിധ ദൃശ്യമാധ്യമങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. ആറുദിവസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പൊലീസിന് സാധിക്കാത്തത് വിദ്യാര്‍ത്ഥി സംഘടനകളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പീഡനം നടക്കുന്ന സ്ഥലത്ത് പെട്ടെന്ന് ഓടിയെത്താന്‍ പോലീസ് യന്ത്രമല്ലെന്ന് ഡിജിപി വ്യക്തമാക്കിയതും മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഏഴുപേര്‍ മാത്രമാണ് ഇതിനകം പിടിയിലായിട്ടുള്ളത്. തിരിച്ചറിഞ്ഞ അഞ്ചുപേരെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കുവേണ്ടി അസമിലും മറ്റ് സംസ്ഥാനങ്ങളിലും തെരച്ചില്‍ ഊര്‍ജ്ജിതമായിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളും വനിത സംഘടനകളും അസമില്‍ തെരുവില്‍ ഇറങ്ങിയതോടെ ഈ പീഡനത്തിന് ദേശീയ പ്രധാന്യം കൈവന്നിരിക്കുകയാണ്. ദേശീയ മനുഷ്യവകാശ കമ്മീഷന് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. രാജ്യത്തിന്റെ പല ഭാഗത്തും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്നതിന് തെളിവാണ് ഈ സംഭവമെന്ന് വിവിധ സംഘടനകള്‍ പ്രതികരിക്കുന്നു. പെണ്‍കുട്ടിയെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് കൗണ്‍സിലിംഗ് നല്‍കുമെന്ന് നാഷണല്‍ കമ്മീഷന് ഫോര്‍ വുമണ്‍സ്(NWC)അംഗം അല്‍ക്കാ ലാംബ പറഞ്ഞു.
Keywords: Guwahati, Molestation, Girl, Reporter, resign, TV channel, Electronic Media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

