മോഡി നുണകളുടെ വ്യാപാരി: കോണ്‍ഗ്രസ്

 


ADVERTISEMENT

മോഡി നുണകളുടെ വ്യാപാരി: കോണ്‍ഗ്രസ് ന്യൂഡല്‍ഹി: (www.kvartha.com 22.11.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡി നുണകളുടേയും സ്വപ്നങ്ങളുടേയും വ്യാപാരിയാണെന്ന് കോണ്‍ഗ്രസ് വക്താവ് ശക്തി സിംഗ് ഗോഹില്‍.

ശുചിത്വത്തെകുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി യുവാക്കളുടെ കൈയ്യില്‍ ചൂല്‍ കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് ഭരിക്കുമ്പോള്‍ മോഡി ഇത്തരം കാര്യങ്ങളൊന്നും നടപ്പിലാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

702.39 കോടി രൂപയില്‍ നിന്നും 278.39 കോടിയാണ് അന്ന് മോഡി ചിലവഴിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകളും അദ്ദേഹം വിതരണം ചെയ്തു.

സ്വപ്നങ്ങള്‍ വില്‍ക്കുകയും നുണകള്‍ പ്രചരിപ്പിക്കുകയുമാണ് മോഡി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മോഡി ഇത് യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നു. 12 വര്‍ഷത്തോളം മോഡി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ടോയ്‌ലറ്റുകള്‍ ഇല്ലെന്നും ശക്തി സിംഗ് കൂട്ടിച്ചേര്‍ത്തു.

SUMMARY: Congress on Friday dubbed Prime Minister Narendra Modi as a "merchant of mere dreams and lies" as it debunked his emphasis on "Swachhata mission" contrasting it with sanitation scenario in Gujarat when he was chief minister.

Keywords: PM, Narendra Modi, Congress,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia