ഇന്ത്യന്‍ പ്രദേശങ്ങള്‍ കയ്യടക്കി ചൈനീസ് മാപ്പ്: ഇന്ത്യ പ്രതിഷേധം അറിയിച്ചു
Nov 25, 2012, 19:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂപ്രദേശമായ അരുണാചല്‍പ്രദേശും ജമ്മു കാശ്മീരിലെ അക്‌സയ് ചിന്‍ പ്രദേശവും ചൈനയുടെ ഭൂപ്രദേശമാണെന്ന് അടയാളപ്പെടുത്തിയ ഭൂപടദൃശ്യം ചൈന ഇ-പാസ്‌പോര്‍ട്ടുകളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഇന്ത്യ രംഗത്ത്. ഇന്ത്യയുടെ ഭൂപ്രദേശമായ അരുണാചല്‍ പ്രദേശും അക്‌സയ് ചിനും തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമായ ദക്ഷിണ ചൈനാ കടല്‍ ദ്വീപുകളും തങ്ങളുടേതാണെന്നുള്ള ഭൂപടമാണ് ഇപാസ്പോര്ട്ടുകളില് വാട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ചൈനയുടെ ഈ നീക്കത്തിന് ബദലായി ഇന്ത്യ തത് സ്ഥലങ്ങളെല്ലാം ഇന്ത്യന്‍ ഭൂപ്രദേശമാണെന്ന് വ്യക്തമാക്കുന്ന ഭൂപടം ചൈനീസ് പൗരന്‍മാര്‍ക്കുള്ള വിസയില്‍ നല്കി ചൈനയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനീസ് കേന്ദ്രങ്ങള്‍ ചില ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന് കാണിച്ച് മാപ്പുകള്‍ ഇറക്കിയിരുന്നു. ഇതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ചൈനയുടെ പുതിയ നീക്കത്തിനെതിരെ വിയറ്റ്‌നാമും ഫിലിപ്പീന്‍സും ഇക്കര്യത്തില്‍ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ചൈനീസ് പൗരന്‍മാര്‍ക്കുള്ള വിസയില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഇന്ത്യയുടെതായി സീല്‍ പ്രസിദ്ധപ്പെടുത്താന്‍ കാരണം ചൈനയുടെ നീക്കങ്ങള്‍ക്ക് പ്രതിഷേധം അറിയിക്കാനാണെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനീസ് കേന്ദ്രങ്ങള്‍ ചില ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന് കാണിച്ച് മാപ്പുകള്‍ ഇറക്കിയിരുന്നു. ഇതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ചൈനയുടെ പുതിയ നീക്കത്തിനെതിരെ വിയറ്റ്‌നാമും ഫിലിപ്പീന്‍സും ഇക്കര്യത്തില്‍ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ചൈനീസ് പൗരന്‍മാര്‍ക്കുള്ള വിസയില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഇന്ത്യയുടെതായി സീല്‍ പ്രസിദ്ധപ്പെടുത്താന്‍ കാരണം ചൈനയുടെ നീക്കങ്ങള്‍ക്ക് പ്രതിഷേധം അറിയിക്കാനാണെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
Keywords : India, China, Border, Jammu, Maps, Passport, Seal, Salman Khurshid, Arunachal, National, Malayalam News, India protest against Chinese map, Maps on Chinese passports claim Arunachal, India protests
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
