ഭീകരരുടെ വീടുകൾ നിലംപരിശാക്കി സുരക്ഷാസേന; മണിക്കൂറുകൾക്കുള്ളിൽ ആറ് താവളങ്ങൾ തകർത്തു!


● കുപ് വാരയിലെ ഫാറൂഖ് അഹമ്മദ് തദ്വയുടെ വീട് ആണ് ഒടുവിൽ തകർത്തത്.
● ലഷ്കറെ തയിബ ഭീകരൻ അദ്നാൻ ഷാഫിയുടെ വീടും തകർത്തു.
● ഭീകരരുടെ താവളങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
● ശ്രീനഗറിൽ 60-ൽ അധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
● തെളിവുകൾ ശേഖരിക്കാനും ഗൂഢാലോചന തടയാനുമാണ് റെയ്ഡ്.
● ആയുധങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.
ന്യൂഡൽഹി: (KVARTHA) പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തീവ്രവാദികളുടെയും അവരുടെ സഹായികളുടെയും വീടുകളും കെട്ടിടങ്ങളും സുരക്ഷാ സേന തിരഞ്ഞുപിടിച്ച് തകർക്കുന്നത് തുടരുന്നു. പാക്ക് അധീന കശ്മീരിലുള്ള ഫാറൂഖ് അഹമ്മദ് തദ്വയുടെ വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് ഏറ്റവും ഒടുവിൽ സുരക്ഷാ സേന ബോംബിട്ട് തകർത്തത്.
കഴിഞ്ഞ ദിവസത്തെ ഓപ്പറേഷനിൽ ഷോപിയാൻ ജില്ലയിലെ സൈനപോറ പ്രദേശത്ത് ലഷ്കറെ തയിബ ഭീകരനായ അദ്നാൻ ഷാഫിയുടെ വീട് ബോംബ് വെച്ച് തകർത്തിരുന്നു. അനന്ത്നാഗ് ജില്ലയിലെ തോക്കർപുരയിൽനിന്നുള്ള ആദിൽ അഹമ്മദ് തോക്കർ, പുൽവാമയിലെ മുറാനിൽനിന്നുള്ള അഹ്സനുൽ ഹഖ് ഷെയ്ഖ്, ത്രാലിൽനിന്നുള്ള ആസിഫ് അഹമ്മദ് ഷെയ്ഖ്, ഷോപിയാനിലെ ചോട്ടിപോരയിൽനിന്നുള്ള ഷാഹിദ് അഹമ്മദ് കുട്ടായ്, കുൽഗാമിലെ മതൽഹാമയിൽനിന്നുള്ള സാഹിദ് അഹമ്മദ് ഗാനി എന്നിവരുടെ വീടുകളും സുരക്ഷാ സേന തകർത്തവയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ആറ് ഭീകരരുടെയോ അവരുടെ കൂട്ടാളികളുടെയോ വീടുകൾ തകർത്തിട്ടുണ്ട്. ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തീവ്രവാദികളുടെ ഒളിത്താവളങ്ങൾ തകർക്കുന്നതിനായി ശ്രീനഗറിൽ ശനിയാഴ്ച 60ല്‍ അധികം സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയതായി ജമ്മു കശ്മീർ പോലീസ് പറഞ്ഞു.
House of LET terrorist commander, Farooq Ahmad tadwa .. has been destroyed in Narikoot Kalaroos area of Kupwara district. Farooq Ahmad tadwa is operating from Pakistan. pic.twitter.com/6gsPDykINU
— Indiapost News (@IPNews_24) April 26, 2025
രാജ്യസുരക്ഷയ്ക്കെതിരായ ഗൂഢാലോചനയോ ഭീകരപ്രവർത്തനമോ കണ്ടെത്താനും തടയാനും തെളിവുകൾ ശേഖരിക്കാനും രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാനുമാണ് റെയ്ഡുകൾ നടത്തുന്നത്. ആയുധങ്ങൾ, രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കുന്നുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെ തിരിച്ചറിഞ്ഞ് നിയമനടപടി സ്വീകരിക്കുന്നതിലൂടെ ജമ്മുവിലെ ഭീകരരുടെ ക്യാമ്പുകൾ തകർക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായി തോന്നുന്നുണ്ടെങ്കിൽ ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Security forces in Jammu and Kashmir demolished six residences linked to terrorists involved in the Pahalgam attack within 48 hours. Raids were conducted in Srinagar to dismantle terror networks and gather evidence.
#KashmirTerrorism, #SecurityForces, #PahalgamAttack, #AntiTerrorOps, #JammuAndKashmir, #NewsUpdate