Tejasvi Surya | പറന്നുയരാൻ തുടങ്ങിയ ഇന്‍ഡിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറന്ന യാത്രക്കാരൻ ആര്? ബിജെപി എംപി തേജസ്വി സൂര്യയെന്ന് ആരോപണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com) ചെന്നൈ വിമാനത്താവളത്തിൽവെച്ച് ഡിസംബർ 10ന് പറന്നുയരാൻ തുടങ്ങിയ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത് ബിജെപി എംപിയും യുവമോർചാ നേതാവുമായ തേജസ്വി സൂര്യയെന്ന് ആരോപണം. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പറന്നുയരുന്നതിന് മുമ്പ് എമർജൻസി വാതിൽ തുറന്നത് യാത്രക്കാരിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു. ഇത് രണ്ട് മണിക്കൂർ വിമാനം വൈകുന്നതിനും എല്ലാ യാത്രക്കാർക്കും വലിയ അസൗകര്യത്തിനും കാരണമായതായി പരാതി ഉയർന്നിരുന്നു. പിന്നീട് പരിശോധനകൾക്ക് ശേഷമാണ് വിമാനം പുറപ്പെട്ടത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബെംഗളൂരു സൗത്ത് ലോക്‌സഭാ എംപി തേജസ്വി സൂര്യയും തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ വാതിൽ തുറന്നത് തേജസ്വി സൂര്യയാണെന്ന് നിരവധി യാത്രക്കാരെയും സംഭവത്തിന്റെ ദൃക്‌സാക്ഷികളെയും ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ, സൂര്യ ബിജെപി നേതാവും സ്വാധീനമുള്ള സ്ഥാനവും വഹിക്കുന്നതിനാൽ അദ്ദേഹത്തിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.
ഏകദേശം ഒരു മാസം മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് ചർച്ചയായത്. അതേസമയം, തേജസ്വി സൂര്യയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഒതുക്കാൻ ബിജെപി ശ്രമിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അപകടമുണ്ടായാൽ എമർജൻസി വാതിൽ തുറക്കേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ചും എയർ ഹോസ്റ്റസ് വിശദീകരിച്ചുകഴിഞ്ഞതിന് ശേഷമാണ് തേജസ്വി സൂര്യ അത് തുറന്നതെന്നാണ് ആരോപണം. പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തിയതായും വിവരമുണ്ട്.
Keywords: New Delhi, News, National, BJP, Politics, Airport, Airport, IndiGo, Flight, MP, Tejasvi Surya, IndiGo flight emergency door row: How is BJP MP Tejasvi Surya involved in Chennai flight delay?

