പ്രവാസികള്‍ക്ക് തിരിച്ചടി; തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
Apr 6, 2014, 12:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 06.04.2014) പ്രവാസികള്‍ക്ക് തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം. പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന തടസം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം.
ഭേദഗതി വരുത്തേണ്ട കാര്യം അടുത്ത ദിവസം സുപ്രീം കോടതിയെ അറിയിക്കുമെന്നും ഭേദഗതി കൊണ്ടു വരേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. തപാല്‍ വോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഡോ. ഷംസീര്‍ വയലിന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പിക്കുകയും ഇതിന് അനുവദിച്ചുകൂടേയെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരായുകയും ചെയ്തിരുന്നു. ഇതിന് നല്‍കുന്ന മറുപടിയില്‍ കമ്മീഷന്‍ ഭേദഗതി വരുത്തേണ്ടതിനെ കുറിച്ച് സുപ്രീം കോടതിയെ അറിയിക്കും.
2012 മെയില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,00,37,767 ഇന്ത്യക്കാര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്.
ഭേദഗതി വരുത്തേണ്ട കാര്യം അടുത്ത ദിവസം സുപ്രീം കോടതിയെ അറിയിക്കുമെന്നും ഭേദഗതി കൊണ്ടു വരേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. തപാല്‍ വോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഡോ. ഷംസീര്‍ വയലിന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പിക്കുകയും ഇതിന് അനുവദിച്ചുകൂടേയെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരായുകയും ചെയ്തിരുന്നു. ഇതിന് നല്‍കുന്ന മറുപടിയില്‍ കമ്മീഷന്‍ ഭേദഗതി വരുത്തേണ്ടതിനെ കുറിച്ച് സുപ്രീം കോടതിയെ അറിയിക്കും.
2012 മെയില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,00,37,767 ഇന്ത്യക്കാര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്.
Keywords : New Delhi, Election-2014, Voters, Election Commission, National, Expatriates, Supreme Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
