Suspended | ഗോവയിലെ ബീചില്‍ വനിതയോട് അപമര്യാദയായി പെരുമാറിയതായി പരാതി; ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Aug 17, 2023, 13:17 IST
ADVERTISEMENT
പനജി: (www.kvartha.com) ഗോവയിലെ ബീചില്‍ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അരുണാചല്‍-ഗോവ-മിസോറാം കേഡറിലെ 2009 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. എ കോവനെയാണ് രാഷ്ട്രപതി സസ്‌പെന്‍ഡ് ചെയ്തത്. ഗോവ പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇയാള്‍ക്കെതിരെ റിപോര്‍ട് നല്‍കിയിരുന്നു.
വനിതയോട് അപമര്യാദയായി പെരുമാറിയ സമയത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡോ. കോവനെനെന്ന് പൊലീസ് റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഐപിഎസുകാരന്റെ പ്രവൃത്തി ഗോവയില്‍ വലിയ വിവാദമായതിന് പിന്നാലെ കടുത്ത നടപടിയെടുക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉറപ്പുനല്‍കിയിരുന്നു. ആഗസ്റ്റ് ഏഴിനായിരുന്നു സംഭവം നടന്നത്.
പൊലീസ് പറയുന്നത്: കഴുത്ത് വേദനകാരണം മെഡികല്‍ ലീവിലായ സമയത്താണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഗോവ ബീചിലെ റിസോടട്ടിലെത്തിയത്. ഇവിടെ വച്ച് പുലര്‍ചെ നാല് മണിക്കാണ് ഇയാള്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീ ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട് നല്‍കിയത്. തുടര്‍ന്ന് നടപടിക്കായി രാഷ്ട്രപതിയുടെ ഓഫീസിന് കൈമാറുകയും ചെയ്തു.
Keywords: Goa, News, National, IPS Officer, Molestation Charges, Home Ministry, Suspended, Home Ministry Suspends Goa IPS Officer Over Molestation Charges Against Him.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

