പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ച ആറ് എം.പിമാരെ കോണ്‍ഗ്രസ് പുറത്താക്കി

 


ADVERTISEMENT

ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ച ആറ് എം.പിമാരെ കോണ്‍ഗ്രസ് പുറത്താക്കി. തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച എം.പിമാരെയാണ് പുറത്താക്കിയത്. എസ്.ഹരി, ജി.വി. ഹര്‍ഷ കുമാര്‍, വി.അരുണ്‍ കുമാര്‍, എല്‍.രാജഗോപാല്‍, ആര്‍ സാംബശിവ റാവു, എ.സായ് പ്രതാപ് എന്നിവരെയാണ് പുറത്താക്കിയത്. ആന്ധ്രാ വിഭജനത്തിനെതിരെ ഇവര്‍ പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തിയിരുന്നു.

പാര്‍ട്ടി അച്ചടക്ക സമിതിയുടെ നടപടിയ്ക്ക് അതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരം ലഭിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കി.

പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ച ആറ് എം.പിമാരെ കോണ്‍ഗ്രസ് പുറത്താക്കിതെലുങ്കാന ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചെങ്കിലും പ്രതിപക്ഷ ബഹളം ഭയന്ന് ചൊവ്വാഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടെന്നാണ് ഭരണപക്ഷത്തിന്റെ തീരുമാനം.

SUMMARY: New Delhi: The Congress has expelled six of its Andhra Pradesh MPs for disrupting Parliament with their protests against the division of their state to create Telangana.

Keywords: National, Politics, Telungana, Lok Sabha, MPs, Debate, Telangana bill, Parliament.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia