ബീഹാറില്‍ രാഷ്ട്രീയ കളികള്‍ മുറുകുന്നു; സ്പീക്കര്‍ ഭരണ കക്ഷി എം.എല്‍.എയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു

 


ADVERTISEMENT

പാറ്റ്‌ന: (www.kvartha.com 19/02/2015) ബീഹാറില്‍ ഭരണകക്ഷി എം.എല്‍.എയെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. ഫെബ്രുവരി 20ന് (നാളെ) ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി വിശ്വാസവോട്ട് തേടാനിരിക്കെയാണിത്. ഇതേതുടര്‍ന്ന് പ്രതിപക്ഷമായിരുന്ന ബിജെപിയുടെ പ്രതിഷേധത്തില്‍ സഭ ഇളകിമറിഞ്ഞു.

ജെഡിയു എം.എല്‍.എ വിജയ് ചൗധരിയെയാണ് സ്പീക്കര്‍ ഉദയ നരായാണ്‍ ചൗധരി പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. സഭയിലെ ബിജെപി അംഗങ്ങള്‍ സ്പീക്കറുടെ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് ധര്‍ണ നടത്തി.

വെള്ളിയാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ജെഡിയു വിമതനും മുഖ്യമന്ത്രിയുമായ ജിതന്‍ രാം മഞ്ജിയെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ തീരുമാനം.

മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ മഞ്ജിക്ക് 117 എം.എല്‍.എമാരുടെ പിന്തുണ വേണ്ടിവരും. ബിജെപി പിന്തുണയ്ക്കുകയാണെങ്കില്‍ പാര്‍ട്ടിയിലെ 87 എം.എല്‍.എമാര്‍ മഞ്ജിക്ക് വോട്ടുചെയ്യും. കൂടാതെ ജെഡിയുവിലെ 12 എം.എല്‍.എമാര്‍ മഞ്ജിക്കൊപ്പമുണ്ട്.

SUMMARY
: Manjhi needs 117 votes to remain on his post. If the Bihar BJP backs him, he will get the support of the party's 87 MLAs. Manjhi has 12 JD-U MLAs in his camp.
ബീഹാറില്‍ രാഷ്ട്രീയ കളികള്‍ മുറുകുന്നു; സ്പീക്കര്‍ ഭരണ കക്ഷി എം.എല്‍.എയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു
Keywords: Bihar, Nitish Kumar, JD-U Legislature Party Leader, Chief Minister, Jitan Ram Manjhi, Governor, Keshari Nath Tripathi, President Pranab Mukherji, MLAs, Bihar crisis
Bihar political crisis, Nitish Kumar, Jitan Ram Manjhi, Rift in JD(U)
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia