ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്‌സെ ജയലളിതയുടെ മുന്‍പില്‍ മുട്ടുകുത്തി

 


കോയമ്പത്തൂര്‍: (www.kvartha.com 03.08.2014) ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മുന്‍പില്‍ മുട്ടുകുത്തി മാപ്പപേക്ഷിക്കുന്ന ബാനറുകള്‍ തമിഴ്‌നാട്ടില്‍ പ്രത്യക്ഷപ്പെട്ടു.

മേട്ടുപ്പാളയത്തിലെ പ്രധാന ജംഗ്ഷനിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജയലളിത പ്രണയലേഖനമെഴുതുകയാണെന്ന് പരിഹസിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന് ശ്രീലങ്ക കഴിഞ്ഞ ദിവസം നിരുപാധിക ക്ഷമാപണം നടത്തിയിരുന്നു.

അമ്മേ, ഞാനൊരു വലിയ തെറ്റ് ചെയ്തു. ദയവായി എന്നോട് ക്ഷമിക്കു. എനിക്ക് ജീവിതം നല്‍കൂ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍. ടൗണ്‍ എ.ഐ.എ.ഡി.എം.കെ, അമ്മ പേരവൈ, സ്റ്റുഡന്റ് വിംഗ്, എ.ഐ.എ.ഡി.എം.കെ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പേരുകളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്‌സെ ജയലളിതയുടെ മുന്‍പില്‍ മുട്ടുകുത്തി

SUMMARY:
Coimbatore: A large banner, portraying Sri Lankan President Mahinda Rajapaksa as seeking forgiveness of Chief Minister Jayalalithaa for the derogatory article against her in a defence website, on Saturday appeared at a main junction in Mettupalayam, about 40 km from here.

Keywords: Mahinda Rajapaksa, Jayalalithaa, Tamil Nadu, Tamil, Narendra Modi, Sri Lanka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia