കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച വ്യാപക പരാതി: പരിപ്പുകറിയിൽ പുഴുവിനെ കണ്ടെത്തിയതിലും നടപടിയെടുക്കാൻ കഴിയാതെ റെയിൽവേ

 
Widespread Complaints of Substandard Food on Vande Bharat Trains, Including Worms in Curry
Watermark

Photo Credit: X/Ministry of Railways

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിലാണ് ഭക്ഷണം സംബന്ധിച്ച് ഏറ്റവും കൂടുതൽ പരാതികൾ.
● നേരത്തേ കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തതും പരാതിക്ക് ഇടയാക്കിയിരുന്നു.
● കരാർ കമ്പനിയായ ബ്രന്ദാവൻ ഫുഡ്‌സ് കരാർ റദ്ദാക്കാനുള്ള നടപടി സ്റ്റേ ചെയ്യാൻ ചെന്നൈ ഹൈകോടതിയെ സമീപിച്ചു.
● കരാർ കമ്പനികൾക്ക് അനുകൂലമായ റെയിൽവേ കേറ്ററിങ് പോളിസി കാരണം നടപടിയെടുക്കാൻ റെയിൽവേയ്ക്ക് പരിമിതിയുണ്ട്.
● പിഴയായി ലക്ഷങ്ങൾ അടച്ച് വീണ്ടും മോശം ഭക്ഷണം നൽകി അധിക ലാഭം നേടാനാണ് കമ്പനികൾ ശ്രമിക്കുന്നത്.

തിരുവനന്തപുരം: (KVARTHA) കേരളത്തിലൂടെ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിട്ടും കരാർ റദ്ദാക്കാൻ കഴിയാതെ ദക്ഷിണ റെയിൽവേ പ്രതിസന്ധിയിൽ. മോശം ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതികളിൽ കരാറുകാരായ ബ്രന്ദാവൻ ഫുഡ്‌സിനെതിരെ നടപടിക്ക് ശ്രമിച്ചപ്പോൾ കമ്പനി ചെന്നൈ ഹൈകോടതിയെ സമീപിക്കുകയും അനുകൂലമായി സ്റ്റേ നേടുകയും ചെയ്തു. നിലവിൽ കേസ് ഹൈകോടതിയിൽ തുടരുകയാണ്.

Aster mims 04/11/2022

ഭക്ഷണം സംബന്ധിച്ച് ഏറ്റവും കൂടുതൽ പരാതികൾ വരുന്നത് തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സിലാണ്. മുൻപ് കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തത് പരാതിക്കിടയാക്കിയെങ്കിൽ, അതിനിടെ കഴിഞ്ഞ ദിവസം ട്രെയിനിൽ വിതരണം ചെയ്ത പരിപ്പുകറിയിൽ പുഴുവിനെ കണ്ടതാണു പുതിയ പരാതി. ദക്ഷിണ റെയിൽവേ കരാർ നൽകിയ ട്രെയിനുകളായതിനാൽ സോണൽ ഓഫിസ് നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് ഡിവിഷനുകൾ. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) തങ്ങളല്ല കരാർ നൽകിയതെന്ന നിലപാടിലാണ്.

വന്ദേഭാരതിലെ ഭക്ഷണം മെച്ചപ്പെടുകയും പരാതികൾ കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഐആർസിടിസിയിൽനിന്ന് മാറ്റി സോണൽ റെയിൽവേയെ കരാർ നടപടികൾ ഏൽപിച്ചത്. എന്നാൽ, ഈ തീരുമാനം ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്നാണു തുടർച്ചയായ പരാതികൾ സൂചിപ്പിക്കുന്നത്. ഐആർസിടിസി തയാറാക്കിയ റെയിൽവേ കേറ്ററിങ് പോളിസി കരാർ കമ്പനികൾക്ക് അനുകൂലമായതിനാൽ സോണൽ റെയിൽവേയ്ക്ക് നടപടികളെടുക്കാൻ പരിമിതിയുണ്ടെന്നാണ് ആക്ഷേപം. പിഴയായി ലക്ഷങ്ങളാണു കരാർ കമ്പനികൾ റെയിൽവേയിൽ അടയ്ക്കുന്നത്.

പിഴയടച്ച ശേഷം വീണ്ടും മോശം ഭക്ഷണം നൽകി അധിക ലാഭമെടുക്കാനാണു കമ്പനികൾ ശ്രമിക്കുന്നത്. കേരളത്തിലെ എംപിമാർ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് റെയിൽവേ അധികൃതർ.
 

ട്രെയിനുകളിൽ ഭക്ഷണം നൽകുമ്പോൾ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Vande Bharat faces rampant food complaints; railway powerless to act due to court stay.

#VandeBharatFood #RailwayCorruption #KeralaVandeBharat #PoorQualityFood #IRCTCFraud #SouthernRailway

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script