കാട്ടാനയുടെ ആക്രമണത്തില്‍ 10 മിനിറ്റ് വ്യത്യാസത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം

 


ഗൂഡല്ലൂര്‍: (www.kvartha.com 14.12.2020) കാട്ടാനയുടെ ആക്രമണത്തില്‍ 10 മിനിറ്റ് വ്യത്യാസത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ കൊളപ്പള്ളി ടാന്‍ടീയുടെ പത്താം നമ്പര്‍ പാടിക്ക് സമീപം ആനന്ദരാജ് (48), മകന്‍ പ്രശാന്ത്(20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.15 മണിയോടെയാണ് സംഭവം. 

വോളിബോള്‍ കളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ വീടിന് 10 മീറ്റര്‍ അകലെ വച്ച് കുടുംബാംഗങ്ങളുടെ മുന്‍പിലാണു പ്രശാന്തിനെ ആന ആക്രമിച്ചത്. പ്രശാന്തിനെ ആക്രമിച്ച ശേഷം മുന്നോട്ടു പോയ ആന വീട്ടിലേക്ക് വരികയായിരുന്ന ആനന്ദരാജിനെയും ആക്രമിക്കുകയായിരുന്നു. ഇരുവരും 10 മിനിറ്റ് വ്യത്യാസത്തിലാണ് കൊല്ലപ്പെട്ടത്.

കാട്ടാനയുടെ ആക്രമണത്തില്‍ 10 മിനിറ്റ് വ്യത്യാസത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം

രാത്രി വൈകിയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്കിടയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.

Keywords:  News, Kerala, attack, Wild Elephants, Elephant attack, Killed, Death, Two killed in wild elephant attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia