‘ലാപ്ടോപ്പിലെ ദൃശ്യങ്ങൾ നിർണായകം’; രാഹുൽ ഈശ്വർ സ്ഥിരം കുറ്റക്കാരനെന്ന് പ്രോസിക്യൂഷൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
● ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതി നിരീക്ഷിച്ചു.
● പ്രതി സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
● അറസ്റ്റ് നിയമലംഘനമാണെന്നും കള്ളക്കേസാണെന്നും ആരോപിച്ച് രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരമിരിക്കുമെന്ന് അറിയിച്ചു.
● അറസ്റ്റ് ചെയ്യുമ്പോൾ നോട്ടീസ് നൽകിയത് വൈകിയെന്ന് രാഹുൽ ഈശ്വർ കോടതിയിൽ പരാതിപ്പെട്ടു.
തിരുവനന്തപുരം: (KVARTHA) പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സൈബർ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ റിമാൻഡിലായി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റുകയും ചെയ്തു.
അതിജീവിതയെ അപമാനിച്ചതായി പോലീസ് കോടതിയിൽ ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങൾ നടത്തുകയും ചെയ്‌തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഗുരുതര ആരോപണങ്ങൾ: ലാപ്ടോപ്പിൽ ചിത്രങ്ങൾ
രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ളത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പടെ രാഹുൽ ലാപ്ടോപ്പിൽ തയ്യാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും മറ്റ് പ്രതികൾക്കെതിരെ സമാന കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
രാഹുലിൻ്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലും ഫോണിലും നിർണായക ദൃശ്യങ്ങളുണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. അധിക്ഷേപിക്കുന്ന വീഡിയോ പരാമർശം നടത്തിയ വീഡിയോ അപ്‌ലോഡ് ചെയ്തത് ലാപ്ടോപ്പിൽ നിന്നാണെന്ന് രാഹുൽ മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി റിമാൻഡ് ചെയ്ത് ഉത്തരവിട്ടത്.
അറസ്റ്റ് നിയമലംഘനം എന്ന രാഹുലിന്റെ വാദം
രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത് അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ്. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ലെന്നും പിടികൂടി കൊണ്ട് വന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണ് നോട്ടീസ് നൽകിയതെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. എന്നാൽ നോട്ടീസ് നൽകിയിരുന്നുവെന്നും അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. രാഹുൽ ഈശ്വർ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചതിനെ തുടർന്നാണ് ജാമ്യ ഹർജിയെ ശക്തമായി എതിർത്തത്.
അതേസമയം, രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ പേരുവിവരങ്ങൾ ഇല്ലായിരുന്നെങ്കിലും അതിജീവിതയെ അപകീർത്തിപ്പെടുത്തി എന്നാണ് പോലീസ് വാദം. ഞായറാഴ്ച വൈകീട്ട് രാഹുലിനെ സൈബർ പോലീസ് കസ്റ്റഡിയിലെടുത്ത് എ ആർ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബർ വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടുള്ളത്. ബി എൻ എസ് 75(3) വകുപ്പ് കൂടി ചേർത്തിട്ടുണ്ട്.
ജയിലിൽ നിരാഹാരം ഇരിക്കുമെന്നും ഇത് കള്ളക്കേസ് ആണെന്നും പോലീസ് വാഹനത്തിലിരുന്ന് രാഹുൽ വിളിച്ചുപറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച സമയത്തും കോടതിയിൽ നിന്നു കൊണ്ടു പോകുന്നതിനിടെയും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സൈബർ ആക്രമണ കേസിൽ പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ഉൾപ്പടെ അഞ്ച് പ്രതികളാണ് ഉള്ളതെന്ന് പോലീസ് പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ കോടതിയുടെ നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Rahul Easwar remanded for 14 days in cyber harassment complaint; bail rejected.
#RahulEaswar #Remand #CyberCrime #KeralaPolice #BailDenied #Thiruvananthapuram
