Kannur University | കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചു; പാരലല്‍ കോളജുകളില്‍ വിജയദിനമായി ആചരിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചതില്‍ പാരലല്‍ കോളജ് അസോസിയേഷന്‍ യോഗം സര്‍വകലാശാല സിന്‍ഡികേറ്റിനെ അഭിനന്ദിച്ചു. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ച് കിട്ടാന്‍ കോടതിയെ സമീപിച്ചു. അനുകൂല പരാമര്‍ശം വന്നിട്ട് പോലും വിസി മുഖം തിരിച്ചു നില്‍ക്കുകയാണ് ചെയ്തത്. ഇതിനെതിരെ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, സര്‍വകലാശാല സിന്‍ഡികേറ്റ് മെമ്പര്‍മാര്‍ എന്നിവര്‍ക്ക് നേരിട്ട് നിവേദനം കൊടുത്തിരുന്നു.

Aster mims 04/11/2022

ഭരണകക്ഷിയുടെ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടപ്പോളും പ്രൈവറ്റ് രജിസ്റ്ററേഷന് അനുകൂല സമീപനമാണ് ഉണ്ടായത് എന്നിട്ടും ഈ വിഷയത്തില്‍ തീരുമാനം വൈകുകയാണ് ഉണ്ടായത്. നിരവധി രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് സര്‍വകലാശാല സിന്‍ഡികേറ്റ് പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് അനുകൂല നിലപാട് എടുത്തത് തികച്ചും അഭിനന്ദനീയമാണ്. ഈ വിഷയം ഉന്നയിച്ച് സര്‍വകലാശാല മാര്‍ച് നടത്തുകയും രക്ഷിതാക്കളുടെ കര്‍മ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.

Kannur University | കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചു; പാരലല്‍ കോളജുകളില്‍ വിജയദിനമായി ആചരിക്കും

വിദ്യാഭ്യാസ നിഷേധത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിന് നിരവധി അധ്യാപകരെ പൊലീസ് കേസില്‍ കുടുക്കിയിട്ടുണ്ട്. അധ്യാപകരുടെ മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും, എത്രയും വേഗം പ്രവേശന നടപടികള്‍ ആരംഭിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികളായ കെ എന്‍ രാധാകൃഷ്ണന്‍, ടി കെ രാജീവന്‍, സി അനില്‍ കുമാര്‍, കെ പി ജയബാലന്‍, യു നാരായണന്‍, രാജേഷ് പാലങ്ങാട്ട്, കെ പ്രകാശന്‍, പി ലക്ഷ്മണന്‍, കെ പ്രസാദ്, കെ പ്രദീപ്, വി കെ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രൈവറ്റ് രജിസ്ട്രേഷന്‍ പുനസ്ഥാപിച്ച സാഹചര്യത്തില്‍ 17 ന് നടത്താനിരുന്ന മാര്‍ച് ഉപേക്ഷിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Keywords: Kannur, News, Kerala, University, Police, Case, Private registration restored in Kannur University.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia