പ്രേമചന്ദ്രന്‍ പരമനാറിയെന്ന് പിണറായി വിജയന്‍; പരാമര്‍ശം വിവാദത്തില്‍
Apr 6, 2014, 12:00 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 06.04.2014) കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. പിന്നില്‍ നിന്ന് കുത്തിയ പ്രേമചന്ദ്രന്‍ പരമനാറിയെന്ന് പിണറായി പറഞ്ഞു.
എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ല. പരമനാറിയായാല്‍ എങ്ങനെ പറയാതിരിക്കുമെന്നും പിണറായി ചോദിച്ചു. ആര്‍.എസ്.പി ഇടത് മുന്നണി വിട്ടതിന് പിന്നില്‍ അന്താരാഷ്ട്ര ഫ്രോഡുകളാണ്. ആര്‍.എസ്.പിയുടെ നീക്കം പാര്‍ട്ടിക്ക് കാണാനാകാതെ പോയി. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.എ ബേബിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി പ്രേമചന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
അതേസമയം പിണറായിയുടെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കൊല്ലം ഡി.സി.സി കമ്മിറ്റി വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ഡി സതീഷനും പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നു.
എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ല. പരമനാറിയായാല്‍ എങ്ങനെ പറയാതിരിക്കുമെന്നും പിണറായി ചോദിച്ചു. ആര്‍.എസ്.പി ഇടത് മുന്നണി വിട്ടതിന് പിന്നില്‍ അന്താരാഷ്ട്ര ഫ്രോഡുകളാണ്. ആര്‍.എസ്.പിയുടെ നീക്കം പാര്‍ട്ടിക്ക് കാണാനാകാതെ പോയി. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.എ ബേബിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി പ്രേമചന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

Also Read:
കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു
Keywords : Kollam, Pinarayi Vijayan, UDF, Election, Kerala, Controversy, KPCC, DCC, Ramesh Chennithala, Election Commission, RSP, NK Premachandran.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.