പിണറായിയിൽ യുവാവിൻ്റെ കൈപ്പത്തി ചിതറി; ബോംബ് നിർമ്മാണത്തിനിടെയെന്ന് ആരോപണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പിണറായി വെണ്ടുട്ടായിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്.
● സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ വിപിൻ രാജിന്റെ വലത് കൈപ്പത്തി അറ്റു.
● പരിക്കേറ്റ വിപിൻ രാജ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതിയാണെന്ന് പോലീസ്.
● തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം ബാക്കിവന്ന പടക്കം പൊട്ടിയതെന്ന് പ്രാഥമിക നിഗമനം.
● പരിക്കേറ്റ യുവാവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
● സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി; മേഖലയിൽ നിരീക്ഷണം ശക്തം.
തലശേരി: (KVARTHA) പിണറായി വെണ്ടുട്ടായിയിൽ പടക്കം പൊട്ടി യുവാവിൻ്റെ കൈപ്പത്തി തകർന്നു. കനാൽക്കരയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ സ്ഫോടനത്തിലാണ് സി.പി.എം പ്രവർത്തകനായ വിപിൻ രാജിന് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ വലത് കൈപ്പത്തി സ്ഫോടനത്തിൽ അറ്റ നിലയിലാണ്. പരിക്കേറ്റ ഉടൻ തന്നെ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ വിപിൻ രാജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട വ്യക്തിയാണ് ഇയാളെന്നും പൊലീസ് അറിയിച്ചു. മുമ്പ് കോൺഗ്രസ് ഓഫീസ് തീവച്ച് നശിപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം ബാക്കിവന്ന പടക്കം പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിശദീകരണം.
അതേസമയം, ഓലപ്പടക്കം പൊട്ടിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് സി.പി.എം നേതൃത്വം വിശദീകരിച്ചു. എന്നാൽ ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പാനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രയോഗിക്കാൻ സി.പി.എം വ്യാപകമായി ബോംബ് നിർമ്മിക്കുകയാണെന്നും ഇതിന് പൊലീസ് സംരക്ഷണം നൽകുകയാണെന്നും കെ.പി.സി.സി അധ്യക്ഷൻ കുറ്റപ്പെടുത്തി. പാനൂരിലെ രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തിരുന്നതായും ആരോപണമുണ്ട്.
നാല് ദിവസമായി പാനൂർ, പാറാട് മേഖലകളിൽ കനത്ത രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിനിടെ പിണറായിയിൽ സ്ഫോടനമുണ്ടായത് പോലീസിനെ വലിയ ജാഗ്രതയിലാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ സി.പി.എം സൈബർ ഗ്രൂപ്പുകൾ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി തുടരുന്നതായും പരാതി ഉയർന്നിട്ടുണ്ട്. സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചുകൊണ്ട് ഭീഷണി ഉയർത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
കുന്നത്ത്പറമ്പ് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതിന് പിന്നാലെ നടന്ന ആഹ്ലാദ പ്രകടനത്തിലേക്ക് വടിവാളുമായി സി.പി.എം പ്രവർത്തകർ എത്തിയതാണ് പാനൂരിലെ സംഘർഷങ്ങളുടെ തുടക്കമെന്ന് ആരോപണമുണ്ട്. മേഖലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിണറായിയിലെ സ്ഫോടനത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പിണറായി സ്ഫോടനത്തിൽ പോലീസിന്റെ കണ്ടെത്തലുകളെക്കുറിച്ച് നിങ്ങൾ എന്ത് കരുതുന്നു? കമന്റ് ചെയ്യൂ.
Article Summary: CPM worker injured in Pinarayi blast; hand palm shattered.
#PinarayiBlast #KannurCrime #PoliticalViolence #KAAPA #KeralaNews #CPM
