SWISS-TOWER 24/07/2023

പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കില്ല; കേസിൽ വിധി വ്യാഴാഴ്ച

 
Palakkad Toll Collection Remains Suspended; Court to Announce Verdict on Thursday
Palakkad Toll Collection Remains Suspended; Court to Announce Verdict on Thursday

Photo Credit: X/High Court of Kerala

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടിയതാണ് വിധി മാറ്റാൻ കാരണം.
● ഓഗസ്റ്റ് 6 മുതൽ ഹൈകോടതിയുടെ ഉത്തരവനുസരിച്ച് ടോൾ പിരിവ് നിർത്തിവെച്ചിരിക്കുകയാണ്.
● ടോൾ പിരിവ് നിർത്തിവെക്കുന്നത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും വാദിച്ചു.
● ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതിയുടെ റിപ്പോർട്ടാണ് കോടതി പരിഗണിക്കുന്നത്.

കൊച്ചി: (KVARTHA) പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നതു സംബന്ധിച്ച കേസിൽ ഹൈകോടതി വിധി പറയുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. അതുവരെ ടോൾ പിരിവ് നിർത്തിവച്ചത് തുടരുമെന്ന് ഹൈകോടതി വ്യക്തമാക്കി. മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നതിനെത്തുടർന്ന് റോഡ് ഗതാഗതം താറുമാറായ കാര്യം തൃശൂർ ജില്ലാ കലക്ടർ ചൂണ്ടിക്കാട്ടിയതോടെയാണ് വിധി പറയുന്നത് മാറ്റാൻ ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ച് തീരുമാനിച്ചത്.

Aster mims 04/11/2022

ഇതിനെ ദേശീയപാത അതോറിറ്റിയും കരാറുകാരും എതിർത്തെങ്കിലും ഹൈകോടതി വഴങ്ങിയില്ല. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗതക്കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറുമുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈകോടതി തടഞ്ഞിരിക്കുകയാണ്.

അതേസമയം, മുരിങ്ങൂരിലെ എറണാകുളം ഭാഗത്ത് സർവീസ് റോഡ് ഇടിഞ്ഞ കാര്യം തിങ്കളാഴ്ച (22.09.2025) കലക്ടർ കോടതിയെ അറിയിച്ചു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്നതിനിടെയായിരുന്നു ഇത്. സർവീസ് റോഡ് തകർന്നതുമൂലം റോഡ് ഗതാഗതത്തിന് തടസ്സം നേരിടുന്നുണ്ടെന്ന് കലക്ടർ വ്യക്തമാക്കി. എന്നാൽ, ഇത്തരത്തിൽ ചെറിയ തടസ്സങ്ങളുടെ പേരിൽ ടോൾ പിരിവ് തടയുന്നത് ശരിയല്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ നിലപാട്. മുരിങ്ങൂരിലെ പ്രശ്‌നം പരിഹരിച്ചുവരികയാണെന്നും താത്കാലിക റോഡിലൂടെ ഗതാഗതമുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ടോൾ നിർത്തിവെച്ചിരിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും അതോറിറ്റിയും കരാറുകാരും വാദിച്ചു. എന്നാൽ, 'അപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ കാര്യമോ' എന്ന് കോടതി തിരികെ ചോദിച്ചു. മുരിങ്ങൂരിലെ പ്രശ്‌നം പരിഹരിച്ചെങ്കിൽ അക്കാര്യത്തിൽ കലക്ടർക്ക് റിപ്പോർട്ട് നൽകണം. അദ്ദേഹം അത് പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിധി പറയാമെന്നും കോടതി വ്യക്തമാക്കി.

ദേശീയപാതയിലെ ഗതാഗതക്കുരുക്കുകൾ പരിഹരിച്ചുവെന്നും സർവീസ് റോഡുകൾ നന്നാക്കിയെന്നും ദേശീയപാത അതോറിറ്റി നിരന്തരം അറിയിച്ചിരുന്നെങ്കിലും, കളക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (Interim Traffic Management Committee)യുടെ റിപ്പോർട്ടാണ് ഇക്കാര്യത്തിൽ കോടതി ആശ്രയിക്കുന്നത്. 
 

പാലിയേക്കര ടോൾ വിഷയത്തിൽ കോടതിയുടെ നിലപാടിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? അഭിപ്രായം പങ്കുവയ്ക്കുക.

Article Summary: Palakkad toll collection suspended; verdict postponed to Thursday.

#Paliyekkara #TollPlaza #HighCourt #Kerala #TollCollection #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia