എന്റെ അന്ത്യം കണ്ടേ അടങ്ങൂവെന്ന നിലപാട് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം: മണി

 


ADVERTISEMENT

എന്റെ അന്ത്യം കണ്ടേ അടങ്ങൂവെന്ന നിലപാട് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം: മണി
മൂന്നാര്‍: തന്റെ അന്ത്യം കണ്ടേ അടങ്ങൂവെന്ന നിലപാട് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ഇടുക്കി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി. തന്നേയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താനാണ്‌ മാധ്യമങ്ങളുടെ ശ്രമം. ശബ്ദരേഖയില്‍ ക്രിത്രിമത്വമുണ്ടെന്നും മണി ആരോപിച്ചു.

മണക്കാട് പ്രസംഗത്തിന് പിന്നാലെ വിവാദമായ അടിമാലി പത്താം മൈല്‍ പ്രസംഗം താന്‍ നടത്തിയിട്ടില്ലെന്ന് മണി വ്യക്തമാക്കി. ഐഎന്‍ടിയുസി നേതാവ് ബാലുവിനെ കൊന്നത് ഞങ്ങളുടെ ആള്‍ക്കാരാണെന്നായിരുന്നു പ്രസംഗത്തിന്റെ ശബ്ദരേഖ. അയ്യപ്പദാസിനെ കൊന്നതിന് പകരമായാണ് ബാലുവിനെ കൊന്നത്. സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആരോമലിനെ ചതിച്ചുകൊന്ന ചന്തുവിനെപ്പോലെയെന്നും എം എം മണിയുടെ പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

English Summery
Medias must end attempt to defame me: MM Mani
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia