മത്സ്യമേഖലയിൽ ആവാസവ്യവസ്ഥാധിഷ്ഠിത മാനേജ്‌മെൻ്റ് വേണം; ആഗോള മറൈൻ സിംപോസിയം സമാപിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ധ്രുവപ്രദേശങ്ങളിൽ ചൂട് കൂടുന്നത് നാല് മടങ്ങ് വേഗത്തിൽ എന്ന് മുന്നറിയിപ്പ്.
● ബ്ലൂ ഇക്കോണമിക്ക് വേണ്ടി വനിതാ ശാക്തീകരണം, സ്റ്റാർട്ടപ്പ് പ്രോത്സാഹനം എന്നിവ നിർദേശിച്ചു.
● കടൽ മത്സ്യക്കൃഷി വികസനത്തിന് നയരൂപീകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും വേണം.
● മഞ്ഞുരുകൽ സമുദ്രജലനിരപ്പ് ഉയരാനും ചുഴലിക്കാറ്റ് ശക്തിപ്പെടാനും കാരണമാകും.
● നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ശുപാർശ.
കൊച്ചി: (KVARTHA) സമുദ്ര സമ്പത്തിൻ്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുന്നതിന് ആവാസവ്യവസ്ഥ അധിഷ്ടിത മാനേജ്‌മെൻ്റ് രീതികൾക്ക് പ്രാമുഖ്യം നൽകണമെന്ന് ആഗോള മറൈൻ സിംപോസിയം. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI) സമാപിച്ച ത്രിദിന സിംപോസിയം ഇന്ത്യയുടെ ബ്ലൂ ഇക്കോണമി ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചു. വനിതാ ശാക്തീകരണം, സ്റ്റാർട്ടപ് പ്രോത്സാഹനം, കടൽ മത്സ്യക്കൃഷി വികസനത്തിന് നയരൂപീകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും, കാലാവസ്ഥാ വ്യതിയാന പ്രതിരോധ നടപടികൾ, കോൾഡ് ചെയിൻ സംവിധാനം ശക്തിപ്പെടുത്തൽ, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം തുടങ്ങിയവ പ്രധാന നിർദേശങ്ങളാണ്.
സിഎംഎഫ്ആർഐയുമായി സഹകരിച്ച് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സിംപോസിയം സംഘടിപ്പിച്ചത്. ആഗോള വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, ഗവേഷകർ എന്നിവർ സിംപോസിയത്തിൽ പങ്കെടുത്തു.
സമുദ്ര, തീരദേശ മേഖലകളിലെ സ്ത്രീകൾക്കും യുവ പ്രൊഫഷണലുകൾക്കും നൈപുണ്യശേഷി വികസനം, സാങ്കേതികവിദ്യകളുടെ പിന്തുണ, നേതൃത്വ അവസരങ്ങൾ എന്നിവ നൽകണമെന്ന് സിംപോസിയം ആവശ്യപ്പെട്ടു. ഗവേഷണം, നവീകരണം, നയപരമായ പിന്തുണ എന്നിവയ്ക്കായി മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിക്കണം. പാരിസ്ഥിതിക, സാമൂഹിക-സാമ്പത്തിക സൂചകങ്ങൾ ദേശീയ മത്സ്യബന്ധന മാനേജ്‌മെൻ്റ് ചട്ടക്കൂടുകളിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുയർന്നു.
ധ്രുവപ്രദേശങ്ങളിൽ നാലിരട്ടി ചൂട്
ധ്രുവപ്രദേശങ്ങൾ ആഗോള ശരാശരിയേക്കാൾ നാലിരട്ടി വേഗത്തിൽ ചൂടുപിടിക്കുകയാണെന്ന് മറൈൻ ശാസ്ത്രജ്ഞർ സിംപോസിയത്തിൽ മുന്നറിയിപ്പ് നൽകി. ഇത് സമുദ്ര ആവാസവ്യവസ്ഥയിൽ വിവിധ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
കടലിലെ മഞ്ഞുരുകൽ ധ്രുവമേഖലയിലെ മാത്രം ആശങ്കയല്ലെന്നും അത് ആഗോള പ്രശ്‌നമാണെന്നും നാഷണൽ സെന്റർ ഫോർ പോളാർ ആന്റ് ഓഷ്യൻ റിസർച്ച് ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത് പറഞ്ഞു. ധ്രുവ മഞ്ഞുപാളികൾ ഇല്ലാതാകുന്നത് സമുദ്രജലനിരപ്പ് ഉയരുന്നതിന് കാരണമാകും. ഇത് ഉഷ്ണമേഖലാ തീരങ്ങളെ നേരിട്ട് ബാധിക്കുകയും അറബിക്കടലിലെ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപന സമ്മേളനം കുഫോസ് (KUFOS) വൈസ്ചാൻസലർ ഡോ എ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. തീരദേശ സമൂഹത്തിൻ്റെ ഉന്നമനത്തിനും മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിനും മേഖലയിലെ വിവിധ ഏജൻസികൾ തമ്മിൽ പരസ്പര സഹകരണം വേണമെന്ന് അദ്ദേഹം പറഞ്ഞു. സിംപോസിയത്തില്‍ നടന്ന ചർച്ചകളുടെ ഫലമായി മുന്നോട്ടുവെച്ച ശുപാർശകൾ രാജ്യത്തിൻ്റെ ബ്ലൂ ഇക്കോണമിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. ചർച്ചകളിൽ ഡോ ശുഭ്ദീപ് ഘോഷ്, ഡോ വിവി സുഗുണൻ, ഡോ പി ജയശങ്കർ, ഡോ രേഖ ജെ നായർ തുടങ്ങിയ വിദഗ്ധർ സംസാരിച്ചു.
ബ്ലൂ ഇക്കോണമിയെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്നത് പങ്കുവെക്കൂ.
Article Summary: Global Marine Symposium concludes in Kochi with recommendations for Blue Economy.
#MarineSymposium #BlueEconomy #CMFRI #ClimateChange #FisheriesManagement
